Friday, 30 November 2012

ഒരു ചെറു തോണി, ഒരു കളിത്തോണി

ഒഴുകുന്നു തോണി
അലയുന്നു തോണി
പതറുന്ന കാല്‍വെയ്ക്കി
ലുലയുന്നു തോണി

കാറ്റിന്‍ കരംപിടി
ച്ചൊഴുകുന്നു തോണി
കാറ്റടിയ്ക്കുമ്പോള്‍
വിറയ്ക്കുന്നു തോണി

അലകളില്‍ തുള്ളി
ക്കളിയ്ക്കുന്നു തോണി
അലകളില്‍ പെട്ടഹോ
തളരുന്നു തോണി

മഴനീരില്‍ മെല്ലെ
പിടയ്ക്കുന്നു തോണി
മിഴിനിരുപോലൊട്ടു
വിതുമ്പുന്നു തോണി

അകലങ്ങളില്‍
കാണാത്തകലങ്ങളില്‍
ആനന്ദമെന്നെന്നും
തിരയുന്നു തോണി

ആരുമേ കാണാത്തൊ
രാനന്ദലോകത്തിന്‍
തീരങ്ങളും തേടി
അലയുന്നു തോണി

ആഴിമടിത്തട്ടില്‍
ആഴക്കയങ്ങളില്‍
ആനന്ദവും തേടി
അലയുന്നു തോണി

Thursday, 22 November 2012

കത്തിരി

എരിയുമന്നൊരു'കത്തിരി'വേനലി
ലലയുവാനൊരു സംഗതിയാകയാല്‍ 
തലതിരിഞ്ഞിടുമെന്നൊരുഭീതിയില്‍ 
കുലമണേ ലമണേഡു കുടിച്ചു ഞാൻ

ഒരു സമസ്യാ പൂരണത്തിനുള്ള ശ്രമഫലമാണിത്

അഹം ബോധം

കര്‍മ്മമാം  കാരണമെന്നമട്ടി
ലഹംകാരകമെന്നുരയ്ക്കും
അഹങ്കാരമൊഴിഞ്ഞുവെന്നാ
ലഹംബോധം  തെളിഞ്ഞുകാണാം

ആശ്ചര്യം

ആശ്ചര്യമോടൊട്ടു കാണുന്നിതു ചിലര്‍
ആശ്ചര്യമെന്നോണം ചൊല്ലുന്നിതു ചിലര്‍
ആശ്ചര്യമായിട്ടു കേള്‍ക്കുന്നിതു ചിലര്‍
ആശ്ചര്യമെന്നിട്ടുമറിയുന്നില്ലിതാരുമേ

പ്രചോദനം :
ആശ്ചര്യവത് പശ്യതി കശ്ചിദേനം
ആശ്ചര്യവത് വദതി തഥൈവ ചാന്യ
ആശ്ചര്യവത് ചൈനമന്യത് ശ്രുണോതി
ശ്രുത്വാപൈനം വേദ ന ചൈവ കശ്ചിത്

[youtube http://www.youtube.com/watch?v=Z2TabtTPm2w&w=420&h=315]

Wednesday, 21 November 2012

രജ്ജുസര്‍പ്പം

പാമ്പോയെന്നറിയുമക്കയറിലെന്‍ പാദം ചെന്നുടക്കീട്ടതി
ലമ്പോയെന്നിലുയുര്‍ന്നുവന്നു ഭയവുമെന്തിന്നു ചെയ്യാവു ഞാന്‍
നമ്പീടാനൊരാശ്രയമൊന്നുമില്ലിഹ ഹരേ പാര്‍ത്താലൊ മത്ജീവിതം 
“പാമ്പും ചാവുകയില്ല കോലുമൊടിയില്ലെന്നായി വന്നത്ഭുതം“

സമസ്യാപൂരണത്തിനുള്ള ഒരു ശ്രമം ആയിരുന്നു ഇത്... എന്റെ വിഷയം: വേദാന്ത പ്രതിപാദ്യമായ രജ്ജുസര്‍പ്പം ... അതായത് കയറിനെ പാമ്പായി തെറ്റിധരിക്കുന്നതിന്റെ പരിഭ്രാന്തി..അത് പാമ്പല്ല കയറാണെന്ന് എത്ര തന്നെ ബുദ്ധികൊണ്ടൊറപ്പിച്ചാലും വെളിച്ചം വരുന്നത് വരെ അജ്ഞാനം  ബാക്കിയാണ്

Tuesday, 20 November 2012

നല്ല വാക്ക്

നന്നായിട്ടുള്ള വാക്കെന്നുമെന്നീതൂലികത്തുമ്പിലെത്താന്‍
നന്നായിട്ടുള്ള ചിന്തയത്രേ എന്നുമെന്‍ ചിത്തേ തോന്നിടാവൂ
നന്നായിട്ടുള്ള ചിന്തയെല്ലാമെന്നുമേ മനസി തോന്നീടാനോ
നന്നായിട്ടുള്ളിലേറ്റം തെളിവൊടു തവരൂപം തെളിഞ്ഞിടാവൂ

Monday, 12 November 2012

ഇതോ ജനാധിപത്യം ?

ഇടതുവലതുമാറിഹ
ജനമര്‍ദ്ദനം തുടരുന്നു
ഇടനെഞ്ചുപിടയുമൊരു
ചെറുമദ്ദളം കരയുന്നു

കാലങ്ങള്‍ കഴിയുമ്പോളതി
നൊത്തുതാളവും മുറുകുന്നു
ജനഭരണമിവിടോര്‍ക്കില്‍
തനിയാവര്‍ത്തനമാകുന്നു

Joy of Life

Oh, Strange is deception
The work of great illusion
As I strive for destination
I am caught in desperation

Be aware that it’s decoy
Take care these don’t annoy
At the core is pure joy
Which I must see to enjoy

Neither joyance nor grievance
A bit about patience (with the world around)
A lot about balance (within)
Life is just an experience

At its heart, no substance
Yet there is some brilliance
I look around with askance
Yet I marvel with reverence

Sunday, 11 November 2012

Life

Life is too brief
To place my belief 
Against your belief
And fight into grief 

Life is not a belief
but an experience though brief
If you accept this brief
It gets you a lot of relief

Deepavali

As I light a lamp
Sitting in glow of inner light
I see the world around
Shining in glory of divine light

Saturday, 10 November 2012

ജീവമുരളിക

ശോകപരിതപ്തയാമൊരു
ഗോപികയൊരുനാളില്‍
മാധവമുരളികയോടാ
യേവമുരചെയ്തൂ പോല്‍

ഏകാശ്രയമായവനെ
കാണുവതെന്നാലെന്നെയും
ഈ ഘോരവനഭൂവിയില്‍
വിട്ടെവിടെ മറയുന്നു

അവനിഹ മറയ്കിലും
മധുരമായൊഴുകീടും
മുരളീഗാനമെന്‍ ജീവ
മന്ത്രം പോലുണരുന്നതാം

അറിവത് ഞാനല്പമിതിന്‍
പൊരുളെന്തെന്നു ചൊന്നാലും
പ്രിയസഖിയാമെന്‍ ശോക
താപൌഷധിയുമായീടാം

അതിന്നുത്തരമായിട്ടേ
വമോതീയാമുരളിക
“ഗുഹ്യമൊരുസത്യമേ
തുമേയറിവില്ലടിയനും

അറിവില്ല പൊരുളേതും
നിജമിഹയാരറിവൂ
അറിവതുഞാന്‍ ചൊല്ലീടാം
എനിയ്ക്കാവതു പോലെല്ലാം

ചൊല്ലിടാം കേള്‍ക്കനീയിഹ
പാര്‍ക്കിലുടനറിഞ്ഞീടാം
ഇല്ലെന്നകമേയൊന്നുമേ
പ്രാണവീഥിയതെന്നിയേ”

Tuesday, 6 November 2012

കോഹം

മണ്ണില്‍ പിറന്നുമനുജനായ് പലനാളുമുന്നേ
മണ്ണില്‍ കളിച്ചുനടന്നൊരു ബാല്യവും പോയ്
മണ്ണും മറന്നു ചില നാളു കഴിച്ചൊടുവിലിഹ
മണ്ണായിടുന്നപൊരുളിനോ ഞാനെന്നു ചൊല്വൂ

ചുറ്റുന്നലോകമതിലൊരുനാളിവിടെതിരിഞ്ഞു
ചുറ്റുന്നതാകുമെളുതാമൊരുജീവനോ ഞാന്‍
ചുറ്റാതെയെവിടെയുമലയാതകമേ വിചിത്രം
ചുറ്റുന്നലോകമറിയുമൊരറിവിന്‍ വിളക്കോ

Friday, 2 November 2012

ഓര്‍മ്മകള്‍

നന്നായിമറന്നപലപല ഓര്‍മ്മകളെന്‍
മുന്നിലായിന്നുപുനരാടുവതെന്തേ
ചൊന്നാലുമെന്തിത് മിഥ്യയോ കിനാവോ മതി-
ഭ്രമമോ മധുരവാല്‍സല്യകനിവോ

Thursday, 1 November 2012

മാനസസരസ്സിന്‍ തീരത്ത്

വന്നീടുന്നൊരനന്തകോടിതിരപോലെത്തും വിചാരങ്ങളില്‍
തൊട്ടും തെല്ലുലസ്സിച്ചുമവയില്‍  വിസ്മയം പൂണ്ടിട്ടുമവ
തള്ളിതള്ളി വരും വഴികളില്‍ കണ്ണെത്തി നോക്കിട്ടുമിഹ
നില്‍പ്പൂ ഞാനൊരുപൈതലായ് സരോതീരത്തിലേകാകിയായ്