നറുതേനിനില്ല മധുരം
എന്‍ നാവിനില്ല മധുരം
തേന്മധുരരസം നുകരും
എന്‍മനസ്സിലത്രേ മധുരം
മലരിനില്ല കപടം
മധുപനില്ല കപടം
മധുപമധു കവരുമൊരു
മനസ്സിലത്രേ കപടം
Saturday, 30 June 2012
Friday, 22 June 2012
മാനസമുരളി
ഏകാന്തമെന്‍ മാനസയമുനാതടത്തില്‍
എകാകിയായ് ഞാനലഞ്ഞീടുമ്പോള്‍
എങ്ങുനിന്നോ വന്നവേണുഗാനത്തില്‍
എല്ലാം മറന്നു ഞാന്‍ നിന്നുപോയി
എങ്ങുനിന്നെത്തിയീ ഗാനമെന്നോര്‍ത്തു
ഞാനെല്ലായിടത്തും തിരഞ്ഞുവെന്നാല്‍
കണ്ടതില്ലെങ്ങുമെന്നുള്ളമൊന്നു കാണാ
നെന്നും കൊതിക്കുമാഗായകനെ
എങ്കിലോ കണ്ടു, പാഴ് മുളം തണ്ടൊന്നിത്ര,
മധുരഗാനമുതിര്‍ന്നതീ തണ്ടില്‍ നിന്നോ
ഉള്ളിലൊന്നുമേയില്ലാത്ത ത്തണ്ടില്‍ നിന്നിത്ര
മേല്‍ മാസ്മരഗാനമുതിര്‍ന്നതെന്തേ
എന്നുള്ളില്‍ നിന്നാരോ അതിന്നുത്തരമോതി
അതിന്നുള്ളിലില്ലൊന്നുമഹങ്കാരലേശമില്ല
സച്ചിദാനന്ദസ്വരൂപമായൊഴുകുന്ന പ്രാണനാ
മാമുളംതണ്ടിലെപാട്ടിന്റെ സത്യമത്രേ
എകാകിയായ് ഞാനലഞ്ഞീടുമ്പോള്‍
എങ്ങുനിന്നോ വന്നവേണുഗാനത്തില്‍
എല്ലാം മറന്നു ഞാന്‍ നിന്നുപോയി
എങ്ങുനിന്നെത്തിയീ ഗാനമെന്നോര്‍ത്തു
ഞാനെല്ലായിടത്തും തിരഞ്ഞുവെന്നാല്‍
കണ്ടതില്ലെങ്ങുമെന്നുള്ളമൊന്നു കാണാ
നെന്നും കൊതിക്കുമാഗായകനെ
എങ്കിലോ കണ്ടു, പാഴ് മുളം തണ്ടൊന്നിത്ര,
മധുരഗാനമുതിര്‍ന്നതീ തണ്ടില്‍ നിന്നോ
ഉള്ളിലൊന്നുമേയില്ലാത്ത ത്തണ്ടില്‍ നിന്നിത്ര
മേല്‍ മാസ്മരഗാനമുതിര്‍ന്നതെന്തേ
എന്നുള്ളില്‍ നിന്നാരോ അതിന്നുത്തരമോതി
അതിന്നുള്ളിലില്ലൊന്നുമഹങ്കാരലേശമില്ല
സച്ചിദാനന്ദസ്വരൂപമായൊഴുകുന്ന പ്രാണനാ
മാമുളംതണ്ടിലെപാട്ടിന്റെ സത്യമത്രേ
മനുഷ്യമൃഗം
വിദ്യയില്ല തപസ്സില്ല ദാനം ചെയ്കയില്ല
അറിവില്ല ധര്‍മ്മമില്ല ശീലഗുണവുമില്ല
ഭൂമിക്ക് ഭാരമായിന്നു മനുഷ്യലോകേ
മനുഷ്യരൂപത്തില്‍ മൃഗങ്ങള്‍ വാഴ്വൂ
പ്രചോദനം
യേഷാം ന വിദ്യ ന തപോ ന ദാനം
ന ജ്ഞാനം ന ശീലം ന ഗുണോ ന ധര്‍മ്മ:
തേ മര്‍ത്ത്യലോകേ ഭുവി ഭാരഭൂതാ
മനുഷ്യരൂപേണ മൃഗാശ്ചരന്തി
അറിവില്ല ധര്‍മ്മമില്ല ശീലഗുണവുമില്ല
ഭൂമിക്ക് ഭാരമായിന്നു മനുഷ്യലോകേ
മനുഷ്യരൂപത്തില്‍ മൃഗങ്ങള്‍ വാഴ്വൂ
പ്രചോദനം
യേഷാം ന വിദ്യ ന തപോ ന ദാനം
ന ജ്ഞാനം ന ശീലം ന ഗുണോ ന ധര്‍മ്മ:
തേ മര്‍ത്ത്യലോകേ ഭുവി ഭാരഭൂതാ
മനുഷ്യരൂപേണ മൃഗാശ്ചരന്തി
ധര്‍മ്മസങ്കടം
അറിയുന്നു ധര്‍മ്മമതുചെയ്ക വയ്യ, ഞാ
നറിയുന്നധര്‍മ്മം,ചെയ്യാതെ വയ്യതാനും
ഹൃദയത്തിലിരിക്കുന്നൊരുദേവനേതോ
ചൊല്ലുന്നപോല്‍ തന്നെ ചെയ്യുന്നു ഞാനും
പ്രചോദനം
ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തിഃ
ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തിഃ
കേനാപി ദേവേന ഹൃദിസ്ഥിതേന
യഥാ നിയുക്തോസ്മി തഥാ കരോമി
നറിയുന്നധര്‍മ്മം,ചെയ്യാതെ വയ്യതാനും
ഹൃദയത്തിലിരിക്കുന്നൊരുദേവനേതോ
ചൊല്ലുന്നപോല്‍ തന്നെ ചെയ്യുന്നു ഞാനും
പ്രചോദനം
ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തിഃ
ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തിഃ
കേനാപി ദേവേന ഹൃദിസ്ഥിതേന
യഥാ നിയുക്തോസ്മി തഥാ കരോമി
ദന്തവിലാപം
ഇരക്കുന്നിങ്ങിനെ ദന്തങ്ങള്‍
"നാവേ നീയൊന്നടങ്ങുക
തെറ്റുചെയ് വത് നീയെന്നാലും
സ്ഥാനചലനമെനിക്കെടോ"
പ്രചോദനം
ഇതി പ്രാർത്ഥയതേ ദന്തോ
ഹേ ജിഹ്വേ! ബഹു മാ വദ
ത്വയാऽപരാധേ തു കൃതേ
സ്ഥാനഭ്രംശോ ഭവേന്മമ.
"നാവേ നീയൊന്നടങ്ങുക
തെറ്റുചെയ് വത് നീയെന്നാലും
സ്ഥാനചലനമെനിക്കെടോ"
പ്രചോദനം
ഇതി പ്രാർത്ഥയതേ ദന്തോ
ഹേ ജിഹ്വേ! ബഹു മാ വദ
ത്വയാऽപരാധേ തു കൃതേ
സ്ഥാനഭ്രംശോ ഭവേന്മമ.
പ്രാര്‍ത്ഥന
പതറുമെന്‍ പാദത്തിനു
ബലമേകി കനിയുക
ഇടറുമെന്‍ കണ്ഠത്തില്‍
നാദബ്രഹ്മമൊഴുക്കുക
തളരുമെന്‍ നാവില്‍
പ്രണവമന്ത്രമായുണരുക
പിടക്കുമെന്നുള്ളത്തില്‍
അമൃതായ് നിറയുക
ഇരുള്‍ മൂടും മിഴിയില്‍
സത്യദീപം തെളിക്കുക
മിഴിനീര്‍ മറ നീക്കിയെന്നും
സത്യമായ് തെളിയുക
ബലമേകി കനിയുക
ഇടറുമെന്‍ കണ്ഠത്തില്‍
നാദബ്രഹ്മമൊഴുക്കുക
തളരുമെന്‍ നാവില്‍
പ്രണവമന്ത്രമായുണരുക
പിടക്കുമെന്നുള്ളത്തില്‍
അമൃതായ് നിറയുക
ഇരുള്‍ മൂടും മിഴിയില്‍
സത്യദീപം തെളിക്കുക
മിഴിനീര്‍ മറ നീക്കിയെന്നും
സത്യമായ് തെളിയുക
Thursday, 21 June 2012
മനസ്സേ അടങ്ങുക
മനസ്സേ അടങ്ങുക
ആഴിപരപ്പിന്‍
അലകള്‍ പോലിളകുമെന്‍
മനസ്സേ അടങ്ങുക
ആകാശദൂരത്തിലാരോ
കൊളുത്തിയ ദിവ്യദീപപ്രഭ
നിന്നില്‍ നിറയുവാന്‍
മനസ്സേ അടങ്ങുക
ആഴിപരപ്പിന്‍
അലകള്‍ പോലിളകുമെന്‍
മനസ്സേ അടങ്ങുക
ആകാശദൂരത്തിലാരോ
കൊളുത്തിയ ദിവ്യദീപപ്രഭ
നിന്നില്‍ നിറയുവാന്‍
മനസ്സേ അടങ്ങുക
Tuesday, 19 June 2012
ദര്‍പ്പണദൃശ്യം
കാണുന്നു നിന്നെയും
മുന്നിലെ ലോകമൊക്കെയും
ഏന്നാല്‍ കാണുവാന്‍ വയ്യെ-
നിക്കെന്‍ രൂപമെന്‍ കണ്‍കളാല്‍
കാണുന്നു എന്നെ
നിന്‍ മിഴിയില്‍ പ്രതിബിംബമായ്
അതില്‍കാണുന്ന രൂപമായ്
എന്നെ അറിയുന്നു ഞാനെപ്പോഴും
മാറുന്നുകാലം
അതിന്നൊത്തു മാറുന്നു ഋതുക്കളും
മാറും ഋതുഭേദങ്ങള്‍ക്കൊത്തു
മാറിയെന്‍ രൂപമെത്രയോ
മാറാതെ നില്‍ക്കും
എന്നിലെയെന്നെ മാത്രം, ഇനിയും
കാണുവാനില്ലയെന്നോ
എന്നെയറിവതുമിത്ര കഷ്ടമോ
പിന്‍കുറിപ്പ്:
മാമകമിഴികള്‍ക്കു
മിഴിയാമകമിഴി
എന്നകമേയെവിടെയോ
മറഞ്ഞിരിക്കയാണോ
മഹാമായാവിനിര്‍മ്മിത
സ്വര്‍ണ്ണപാത്രത്തില്‍ മൂടി
കാലമൊളിപ്പിച്ചുവെച്ച
സത്യമിതുതന്നെയാണോ
മുന്നിലെ ലോകമൊക്കെയും
ഏന്നാല്‍ കാണുവാന്‍ വയ്യെ-
നിക്കെന്‍ രൂപമെന്‍ കണ്‍കളാല്‍
കാണുന്നു എന്നെ
നിന്‍ മിഴിയില്‍ പ്രതിബിംബമായ്
അതില്‍കാണുന്ന രൂപമായ്
എന്നെ അറിയുന്നു ഞാനെപ്പോഴും
മാറുന്നുകാലം
അതിന്നൊത്തു മാറുന്നു ഋതുക്കളും
മാറും ഋതുഭേദങ്ങള്‍ക്കൊത്തു
മാറിയെന്‍ രൂപമെത്രയോ
മാറാതെ നില്‍ക്കും
എന്നിലെയെന്നെ മാത്രം, ഇനിയും
കാണുവാനില്ലയെന്നോ
എന്നെയറിവതുമിത്ര കഷ്ടമോ
പിന്‍കുറിപ്പ്:
മാമകമിഴികള്‍ക്കു
മിഴിയാമകമിഴി
എന്നകമേയെവിടെയോ
മറഞ്ഞിരിക്കയാണോ
മഹാമായാവിനിര്‍മ്മിത
സ്വര്‍ണ്ണപാത്രത്തില്‍ മൂടി
കാലമൊളിപ്പിച്ചുവെച്ച
സത്യമിതുതന്നെയാണോ
Sunday, 17 June 2012
Me, My Mind, and Deep Sea
An evening:
I am sitting on a sea shore
Enjoying waves on as it comes
Watching waves endless, restless
Approaching from a distance
I am watching waves as it comes
Jostling and joining, to reach me
Yet, at last, crashing on the shore
Withdrawing itself into deep sea.
Thought waves:
Each of these waves start off
As a small movement, at a distance
Moved on to hit the shore far off
Fanned by force of unseen winds.
Sunset:
As a tired sun retires quietly
Into yet another mystic night
I withdraw into my own self
I realize an ocean within me.
Endless thoughts hit shore
In a gentle touch of hope, care
And, of divine benevolence
And, as ferocious tsunami waves
Sleep:
I seek depth of tranquility
Beneath turbulent rush of waves
Depth beyond winds of change
As I fall asleep in my very own self
I am sitting on a sea shore
Enjoying waves on as it comes
Watching waves endless, restless
Approaching from a distance
I am watching waves as it comes
Jostling and joining, to reach me
Yet, at last, crashing on the shore
Withdrawing itself into deep sea.
Thought waves:
Each of these waves start off
As a small movement, at a distance
Moved on to hit the shore far off
Fanned by force of unseen winds.
Sunset:
As a tired sun retires quietly
Into yet another mystic night
I withdraw into my own self
I realize an ocean within me.
Endless thoughts hit shore
In a gentle touch of hope, care
And, of divine benevolence
And, as ferocious tsunami waves
Sleep:
I seek depth of tranquility
Beneath turbulent rush of waves
Depth beyond winds of change
As I fall asleep in my very own self
Saturday, 16 June 2012
ഒരു കടല്‍ക്കരയില്‍
വിജനമാമൊരു തീരത്തില്‍
ഏകാന്തമൌനത്തിന്‍ ക്കരയില്‍
സത്യദര്‍ശനം കാത്തിരിക്കുന്നു
അകലെ മിഴി നട്ടു ഞാനിരിക്കുന്നു
അകലെ ചക്രവാളസീമയില്‍
സത്യപ്രകാശമുദിക്കും
പൊന്‍ പുലരിക്കായ്
മിഴിനട്ടു ഞാന്‍ ഇരിക്കുന്നു
ആഴി തന്‍ സാന്ത്വനസ്പര്‍ ശമായ്
തഴുകാനടുക്കും തിരകളോതുന്നു
എന്‍ മനവുമാഴിയുമൊന്നത്രെ
വെറുമൊരു ചലനമായ്
അലയായ് പിറക്കുമെന്‍ ചിന്തകള്‍
മോഹത്തിരകളായലറിയടുക്കുന്നു
ശിലകളില്‍ തട്ടിയുടയുന്നു
തമ്മില്‍ തലതല്ലി കരയുന്നു
ഒടുവിലാഴിയിലേക്കു മടങ്ങുന്നു
എണ്ണിയാല്‍ തീരാത്ത
ഒരുനാളുമടങ്ങാത്ത
സാഗര തിരകളില്‍
സത്യം തിരയൊല്ല
തിരയല്ല സത്യം
ആഴിയത്രെ സത്യം
ആഴിതിരയിളക്കും
വായുവത്രെ സത്യം
ആഴിയും വായുവും
അറിയുമെന്‍
മിഴിയത്രെ സത്യം
മിഴിതന്‍ മിഴിയത്രെ സത്യം
ഏകാന്തമൌനത്തിന്‍ ക്കരയില്‍
സത്യദര്‍ശനം കാത്തിരിക്കുന്നു
അകലെ മിഴി നട്ടു ഞാനിരിക്കുന്നു
അകലെ ചക്രവാളസീമയില്‍
സത്യപ്രകാശമുദിക്കും
പൊന്‍ പുലരിക്കായ്
മിഴിനട്ടു ഞാന്‍ ഇരിക്കുന്നു
ആഴി തന്‍ സാന്ത്വനസ്പര്‍ ശമായ്
തഴുകാനടുക്കും തിരകളോതുന്നു
എന്‍ മനവുമാഴിയുമൊന്നത്രെ
വെറുമൊരു ചലനമായ്
അലയായ് പിറക്കുമെന്‍ ചിന്തകള്‍
മോഹത്തിരകളായലറിയടുക്കുന്നു
ശിലകളില്‍ തട്ടിയുടയുന്നു
തമ്മില്‍ തലതല്ലി കരയുന്നു
ഒടുവിലാഴിയിലേക്കു മടങ്ങുന്നു
എണ്ണിയാല്‍ തീരാത്ത
ഒരുനാളുമടങ്ങാത്ത
സാഗര തിരകളില്‍
സത്യം തിരയൊല്ല
തിരയല്ല സത്യം
ആഴിയത്രെ സത്യം
ആഴിതിരയിളക്കും
വായുവത്രെ സത്യം
ആഴിയും വായുവും
അറിയുമെന്‍
മിഴിയത്രെ സത്യം
മിഴിതന്‍ മിഴിയത്രെ സത്യം
Friday, 8 June 2012
ഓര്‍മ്മയിലെന്‍ ഗ്രാമം
ഓര്‍മ്മയില്‍ തെളിയുന്നൊരു ഗ്രാമം
ഓണത്തുമ്പികള്‍ നിറയുമെന്‍ ഗ്രാമം
ഓണപ്പാട്ടിന്നിമ്പമായലിയുന്ന ഗ്രാമം
ഇന്നോര്‍മ്മയായ് മാറിയെന്‍ ഗ്രാമം
തുമ്പയോണപൂക്കളമിടുമെന്‍ ഗ്രാമം
തുമ്പത്തില്‍ തേങ്ങി തളരാത്ത ഗ്രാമം
മോദത്തിന്നാര്‍പ്പുവിളികേട്ടുണരും
കൊച്ചുസ്വര്‍ഗ്ഗമായ് മാറുമെന്‍ ഗ്രാമം
കൈവിട്ടുപോയൊരാബാല്യം പോല്‍
ഇന്നെന്നെ മാടിവിളിക്കുമെന്‍ ഗ്രാമം
കാണാന്‍ കൊതിക്കുന്നുവെന്നാലുമി
ന്നേറെമാറിപോയെന്‍ കൊച്ചുഗ്രാമം
ഓണത്തുമ്പികള്‍ നിറയുമെന്‍ ഗ്രാമം
ഓണപ്പാട്ടിന്നിമ്പമായലിയുന്ന ഗ്രാമം
ഇന്നോര്‍മ്മയായ് മാറിയെന്‍ ഗ്രാമം
തുമ്പയോണപൂക്കളമിടുമെന്‍ ഗ്രാമം
തുമ്പത്തില്‍ തേങ്ങി തളരാത്ത ഗ്രാമം
മോദത്തിന്നാര്‍പ്പുവിളികേട്ടുണരും
കൊച്ചുസ്വര്‍ഗ്ഗമായ് മാറുമെന്‍ ഗ്രാമം
കൈവിട്ടുപോയൊരാബാല്യം പോല്‍
ഇന്നെന്നെ മാടിവിളിക്കുമെന്‍ ഗ്രാമം
കാണാന്‍ കൊതിക്കുന്നുവെന്നാലുമി
ന്നേറെമാറിപോയെന്‍ കൊച്ചുഗ്രാമം
Wednesday, 6 June 2012
മധുരിക്കും ബന്ധനം
ഇരുമ്പിന്‍ ചങ്ങലയും
പൊന്നിന്‍ ചങ്ങലയും
പകരുന്നനോവൊന്നു
തന്നെയെന്നിരിക്കിലും
ഇരുമ്പിന്‍ ചങ്ങല
വലിച്ചെറിയുന്നു
പൊന്നിന്‍ ചങ്ങല
സഹര്‍ഷമണയുന്നു
പൊന്നിന്‍ ചങ്ങലയും
പകരുന്നനോവൊന്നു
തന്നെയെന്നിരിക്കിലും
ഇരുമ്പിന്‍ ചങ്ങല
വലിച്ചെറിയുന്നു
പൊന്നിന്‍ ചങ്ങല
സഹര്‍ഷമണയുന്നു
Monday, 4 June 2012
അസ്തമനം
അകലെ
ചക്രവാളസീമയില്‍
ഹിരണ്‍മയപ്രഭയില്‍
സത്യം മറയുന്നു
ഉലകില്‍
ഇരുള്‍ നിറയുന്നു
ഇരവിതെന്നറിയുന്നു
എന്‍ മിഴികളടയുന്നു
അറിയുന്നു
സത്യം മരിച്ചതല്ല
അതു മരിക്കയുമില്ല
ഇരുളിന്‍
നെന്ചുപിളര്‍ന്നുണരും
ഒരു പുതുകനവിനായ്
ഒരു ഇടവേള
ചക്രവാളസീമയില്‍
ഹിരണ്‍മയപ്രഭയില്‍
സത്യം മറയുന്നു
ഉലകില്‍
ഇരുള്‍ നിറയുന്നു
ഇരവിതെന്നറിയുന്നു
എന്‍ മിഴികളടയുന്നു
അറിയുന്നു
സത്യം മരിച്ചതല്ല
അതു മരിക്കയുമില്ല
ഇരുളിന്‍
നെന്ചുപിളര്‍ന്നുണരും
ഒരു പുതുകനവിനായ്
ഒരു ഇടവേള
Friday, 1 June 2012
ശലഭം
എരിയുന്ന തീ,
അതില്‍ പിടയും
ജീവനോടു ചോദിച്ചു
"എന്തിനിത്ര തിടുക്കം"
സത്യമൊരു
നൊമ്പരമായ്
എരിഞ്ഞുടുങ്ങവേ
മൌനം പ്രകാശമായി
അതില്‍ പിടയും
ജീവനോടു ചോദിച്ചു
"എന്തിനിത്ര തിടുക്കം"
സത്യമൊരു
നൊമ്പരമായ്
എരിഞ്ഞുടുങ്ങവേ
മൌനം പ്രകാശമായി
Subscribe to:
Comments (Atom)