Saturday, 10 November 2012

ജീവമുരളിക

ശോകപരിതപ്തയാമൊരു
ഗോപികയൊരുനാളില്‍
മാധവമുരളികയോടാ
യേവമുരചെയ്തൂ പോല്‍

ഏകാശ്രയമായവനെ
കാണുവതെന്നാലെന്നെയും
ഈ ഘോരവനഭൂവിയില്‍
വിട്ടെവിടെ മറയുന്നു

അവനിഹ മറയ്കിലും
മധുരമായൊഴുകീടും
മുരളീഗാനമെന്‍ ജീവ
മന്ത്രം പോലുണരുന്നതാം

അറിവത് ഞാനല്പമിതിന്‍
പൊരുളെന്തെന്നു ചൊന്നാലും
പ്രിയസഖിയാമെന്‍ ശോക
താപൌഷധിയുമായീടാം

അതിന്നുത്തരമായിട്ടേ
വമോതീയാമുരളിക
“ഗുഹ്യമൊരുസത്യമേ
തുമേയറിവില്ലടിയനും

അറിവില്ല പൊരുളേതും
നിജമിഹയാരറിവൂ
അറിവതുഞാന്‍ ചൊല്ലീടാം
എനിയ്ക്കാവതു പോലെല്ലാം

ചൊല്ലിടാം കേള്‍ക്കനീയിഹ
പാര്‍ക്കിലുടനറിഞ്ഞീടാം
ഇല്ലെന്നകമേയൊന്നുമേ
പ്രാണവീഥിയതെന്നിയേ”

No comments:

Post a Comment