Thursday, 30 April 2015

നന്മ

നന്നായുള്ളതിലൊന്നുമേയറിയുവാനാകില്ല പോല്‍ കണ്ണിനാ-
ലെന്നല്ലിന്ദ്രയമഞ്ചിലും തെളിയുകില്ലാനന്മയുള്ളാലെ നാം
എന്നും തന്നെയറിഞ്ഞിടേണമിവിടെക്കാണുന്നതായൊക്കെയും
തന്നീടും സുഖമെന്നുവന്നിടുവതി ന്നുള്‍ക്കണ്ണിനാല്‍ കാണണം

താരകം

ഉള്ളു നീറി ചിരി തൂകിടാനിരുളു തിങ്ങിടുന്നതകലാന്‍ സദാ
കള്ളമറ്റ ഹൃദി തിങ്ങിടുന്നൊരൊളി കാട്ടുവാന്‍ കഴിയുമെങ്കിലോ
തള്ളി വന്നു മറ തീര്‍ത്തിടുന്ന പല ദര്‍പ്പവും മറയുമെങ്കിലോ
കള്ളമല്ല തെളിയുന്നതാമിവിടെ മര്‍ത്ത്യനെന്ന ചെറുതാരകം

ഹിതോപദേശം

കഷ്ടമീഭൂമിയെ ചുറ്റും നിനക്കെന്തേ

തെറ്റുന്നുവോ വഴി, താഴെ പതിക്കയോ ?

നഷ്ടമാമൊക്കെയും തന്‍ വഴി വിട്ടു നീ-

യൊട്ടു ചലിക്കുവതായ് വന്നുവെന്നാകില്‍

http://www.bbc.com/news/world-europe-32517447

കൊള്ളിമീന്‍

കൊള്ളിമീനായങ്ങു മാനത്തു കണ്ടതോ-
രുള്ളുപിടഞ്ഞു പൊലിയുന്ന താരമോ ?
പൊള്ളുന്നുവോ നിന്റെയുള്‍ത്തടം നോവിനാ-
ലുള്ളതു ചൊല്ലു നീ, മാഞ്ഞു പോയീടൊല്ല

വിണ്ണിലിരുള്‍ മൂടിക്കാണുന്ന നേരത്തു
ദെണ്ണം മറച്ചു നീ വെട്ടം പകര്‍ന്നതും
മണ്ണിലെന്നും തേങ്ങും മര്‍ത്ത്യമിഴിയിലെ
കണ്ണീരു തെല്ലൊന്നു മാറ്റീടുവാനാണോ?

Wednesday, 29 April 2015

ആശംസകള്‍ *




* ഒരു സുഹൃത്തിന്റെ മകന്‍ മിത്രന്റെ ബഹ്മോപദേശചടങ്ങിനുള്ള ആശംസ




മിത്രാ! നീ മിഴി കാട്ടിടുന്നൊരുലകം കാണൂ കൃപാവര്‍ഷമായ്
സത്യാന്വേഷണകൌതുകം ഹൃദി നിറച്ചീടട്ടെ നിന്‍ ദേശികന്‍
നിത്യം വാഴുക നന്മയെങ്ങുമുണരാനാകട്ടെ നിന്നുദ്യമം
വിത്തം മറ്റു സുഖങ്ങളും നിറയുവാന്‍ നേരുന്നു ഞാന്‍ മംഗളം


ദേശികന്റെ കൃപയാല്‍ നിനക്കു ഹൃദിമിന്നിടും പൊരുളറിഞ്ഞിടാ-
നാശ പോലെ മരുവീടുവാ,നുലകുമീശനെന്നതുമുറയ്ക്കുവാന്‍
പാശമാണു, ഫണിയല്ലിതെ,ന്നതുമുറച്ചിടാന്‍, കരുണയൊന്നിനാല്‍
നാശമറ്റ നിലയേറിടാന്‍ ,വഴി വരട്ടെ മിത്രനിനിമേല്‍ സദാ


ജ്ഞാനം കാരുണ്യമായും ഹൃദയമലരിലെ സ്നേഹമായും മനസ്സില്‍
ഞാനെന്നുള്ളോരഹന്താമറയകലുവതായ് വന്നിടും നേരമെന്നും
താനേ മിന്നുന്നതാകും കനിവൊളിപകരും നിര്‍മ്മലാനന്ദമായും
തന്നില്‍ കാണായ് വരാനായ് പകരുക ഭഗവന്‍ ! ആയുരാരോഗ്യസൌഖ്യം

സത്തായുള്ളതു നിന്റെയുള്ളിലനിശം മിന്നുന്നതായ് കാണുവാന്‍

ചിത്താബ്ജത്തെ മറച്ചിടുന്നമറകള്‍ മാറട്ടെ, യുള്‍ത്താരിലായ്

നിത്യാനന്ദമണഞ്ഞു ലോകസുഖവും നന്നായറിഞ്ഞീടുവാന്‍

സത്യം തന്നെ നിനക്കുമാര്‍ഗ്ഗമരുളാന്‍ പ്രാര്‍ത്ഥിച്ചിടുന്നേനഹം

സത്തായുള്ളതു നിന്റെയുള്ളിലനിശം മിന്നുന്നതായ് കാണുവാന്‍
ചിത്താബ്ജത്തെ മറച്ചിടുന്നമറകള്‍ മാറട്ടെ, യുള്‍ത്താരിലായ്
നിത്യാനന്ദമണഞ്ഞു ലോകസുഖവും നന്നായറിഞ്ഞീടുവാന്‍
മിത്രാ! നന്മകളെന്നുമേ നിറയുവാന്‍ പ്രാര്‍ത്ഥിച്ചിടുന്നേനഹം

ഹൃദയകമലമദ്ധ്യേ കൃഷ്ണപാദാരവിന്ദം

സദയമണയുമാറായ് വന്നിടട്ടേ കടാക്ഷം

പദമലരിണ തന്നില്‍ വീണു ഞാന്‍ കൂപ്പിടുന്നൂ

ദ്വിജസുതനരുളീടൂ കൃഷ്ണ! നീ ഭക്തിമാര്‍ഗ്ഗം

Tuesday, 28 April 2015

അരുത്

എരിയുന്നു നോവിലായിവനെന്നു വന്നാലു-

മരുതുന്റെനാവേ പിഴച്ചിടൊല്ലാ

ഒരുവന്നുമിതിനായി പഴിചൊല്ലിടൊല്ല നീ-

യതിനുള്ളില്‍ ദ്വേഷം നിനച്ചിടൊല്ലാ

തിരയേണ്ട പഴിചൊല്ലാനാരേയുമൊക്കെയും

വരമെന്നു കാണാന്‍ പഠിക്കണം ഞാന്‍

വരുവതില്‍ ചിലതെനിക്കപ്രിയമായാലു-

മൊരുഭാഗം മാത്രമെടുത്തിടാമോ

ബോധം

മനുജഹൃദി വിളങ്ങും ബോധമാം സൂര്യനെന്നും
തനിയെ തെളിവതാണെന്നത്രെ ചൊല്ലുന്നു ശാസ്ത്രം
കനിവൊടെ തെളിയുന്നുണ്ടാവെളിച്ചം മനസ്സില്‍
ദിനകരനകതാരില്‍ വന്നുദിച്ചെന്നപോലെ

=====

ജഡമിതിനകമേയായ് വാഴ്വതാം ജീവനെന്നും
പിടയുവതു കണക്കായ് കാണ്മതാണെങ്കിലും കേള്‍

ഉടലിനകമെയെന്നായ് ബന്ധനം ജീവനില്ലീ-
യുടലുമുലകമെന്നീഭേദവും ജീവനില്ലാ

Sunday, 26 April 2015

അറിവ്

അറിവതകമെ മിന്നാം കൂരിരുള്‍ മാറ്റിയെന്നാ-
ലറിയണമതുമാര്‍ക്കും സ്വന്തമാകുന്നതല്ലാ
ഇരവിനിരുളകറ്റാന്‍ വെട്ടമേകുന്നസൂര്യന്‍
വരു,മതുമറിയേണം സ്വന്തമല്ലാര്‍ക്കുമെന്നും

Wednesday, 22 April 2015

കൂപം

ചെറിയ കിണറിലെന്നും  വാഴുമെന്‍ ജീവനോര്‍ത്താ-

ലറിവതുമതുമാത്രം ലോകമാണന്റെ കൂപം

പറയുമതിനകത്താണത്രെയീവിണ്ണുമെന്നാല്‍

ചെറിയതു കിണറല്ലാകാശമാണന്നമട്ടില്‍

Friday, 17 April 2015

അഷ്ടാവക്രഗീത [9 - നിര്‍വേദാഷ്ടകം]

അഷ്ടാവക്ര ഉവാച
കൃതാകൃതേ ച ദ്വന്ദ്വാനി
കദാ കാന്താനി കസ്യ വാ
ഏവം ജ്ഞാത്വേഹ നിര്‍ വേദാദ്-
ഭവ ത്യാഗപരോƒവ്രതീ (1)
അഷ്ടാവക്രന്‍ പറഞ്ഞു
ചെയ്തതും ചെയ്യുവാനായി-
ട്ടുള്ളതും ശാന്തമായിടാ
ആര്‍ക്കുമെന്നതറിഞ്ഞിട്ടു
വൈരാഗ്യാത് വ്രതവും വിടൂ (1)

കസ്യാപി താത ധന്യസ്യ
ലോകചേഷ്ടാവലോകനാത്
ജീവിതേച്ഛാ ബുഭുക്ഷാ ച
ബുഭുത്സോപശമഃ ഗതാഃ (2)

ലോകചേഷ്ടകളും കണ്ട
ധന്യനാമാര്‍ക്കു താന്‍ വത്സ
ജീവിതേച്ഛയും ഭോഗത്തി-
ന്നാശയും കെട്ടുപോവത്? (2)

അനിത്യം സര്‍ വ്വമേവേദം
താപത്രിതയദൂഷിതം

അസാരം നിന്ദിതം ഹേയ-
മിതി നിശ്ചിത്യശാമ്യതി (3)

കാണ്മതെല്ലാമനിത്യം താന്‍
(താപത്രയത്താല്‍ ദൂഷിതം)
താപം മൂന്നാലെ ദൂഷിതം
നിന്ദ്യം ത്യാജ്യമസാരം താ-
നെന്നുറയ്ക്കുകില്‍ ശാന്തമാം  (3)

കോƒസൌ കാലോ വയഃ കിം വാ
യത്ര ദ്വന്ദ്വാനി നോ നൃണാം
താനുപേക്ഷ്യ യഥാപ്രാപ്ത-
വര്‍ത്തീ സിദ്ധിമവാപ്നുയാത് (4)

ഏതു പ്രായത്തേതു കാലം
ദ്വന്ദ്വമില്ലാതെയാം നൃണാം
അതു വിട്ടു വരുന്നോനോ
സിദ്ധിയും വന്നു ചേര്‍ന്നിടും (4)

നാനാമതം മഹര്‍ഷീണാം
സാധൂനാം യോഗിനാം തഥാ
ദൃഷ്ട്വാ നിര്‍ വേദമാപന്നഃ
കോ ന ശാമ്യതി മാനവഃ (5)

സാധുവും യോഗിയും ഋഷി-
വര്യനും ചൊല്ലും മതങ്ങള്‍
പലതായ് കണ്ടു വൈരാഗ്യം
വന്നാലാതാര്‍ക്കേയടങ്ങാ (5)

കൃത്വാ മൂര്‍ത്തിപരിജ്ഞാനം
ചൈതന്യസ്യ ന കിം ഗുരുഃ
നിര്‍ വേദസമതായുക്ത്യാ
യസ്താരയതി സംസൃതേഃ (6)

ചൈതന്യത്തെയറിഞ്ഞിട്ടു
വൈരാഗ്യം സമതായുക്തി
യെന്നീമൂന്നാലെ ലോകവും
കടക്കുന്നാരവന്‍ ഗുരു (6)

പശ്യ ഭൂതവികാരാം സ്ത്വം
ഭൂതമാത്രാന്‍ യഥാര്‍ഥത
തത്ക്ഷണാദ്ബന്ധനിര്‍മുക്തഃ
സ്വരൂപസ്ഥോ ഭവിഷ്യസി (7)

കാണ്മതായുള്ളതെല്ലാമേ
പഞ്ചഭൂതങ്ങള്‍ മാത്രമായ്
ഉറച്ചാലക്ഷണം തന്നെ
മുക്തനാം സ്വരൂപസ്ഥനാം (7)

വാസനാ ഏവ സംസാര

ഇതി സര്‍വ്വാ വിമുഞ്ച താഃ
തത്ത്യാഗോ വാസനാത്യാഗാത്-
സ്ഥിതിരദ്യ യഥാ തഥാ (8)

വാസന തന്നെയീലോക-
മതു വിട്ടീടു പൂര്‍ ണ്ണമായ്
വാസനാത്യാഗം ലോകത്തിന്‍
ത്യാഗമായേവം വാഴ്ക നീ (8)

Thursday, 16 April 2015

നിജം

കാറ്റു പറഞ്ഞതു പൊയ്യായിടാം പഴം
പ്പാട്ടില്‍ പറഞ്ഞതും പൊയ്യായിടാം
നാട്ടാരു ചൊന്നതും പൊയ്യായിടാം കൊടു-
ങ്കാടിന്‍ കഥകളും പൊയ്യായിടാം
നാവു പറഞ്ഞതു പൊയ്യായിടാം സ്വന്തം
കാതാലറിഞ്ഞതും പൊയ്യായിടാം
കണ്ണില്‍ തെളിഞ്ഞതു പൊയ്യായിടാം കൈയ്യാല്‍
തൊട്ടറിഞ്ഞെന്തതും പൊയ്യായിടാം

കണ്ണുനീര്‍ തുള്ളിയും പൊയ്യായിടാം ചുണ്ടില്‍
കണ്ടതാം പുഞ്ചിരി പൊയ്യായിടാം
കണ്ണടച്ചാലുള്ളില്‍ കാണുന്നതെന്ത-
തതൊന്നിയേ സര്‍വ്വവും പൊയ്യായിടാം

അഷ്ടാവക്രഗീത [8 - ബന്ധവും മോക്ഷവും]

അഷ്ടാവക്ര ഉവാച

തദാ ബന്ധോ യദാ ചിത്തം
കിം ചിദ് വാഞ്ഛതി ശോചതി
കിം ചിന്മുഞ്ചതി ഗൃഹ്‌ണാതി
കിം ചിദ്ധൃഷ്യതി കുപ്യതി (1)

അഷ്ടാവക്രന്‍ പറഞ്ഞു

മനസ്സിന്നാശ താന്‍ ബന്ധം
ദുഃഖിച്ചീടുന്നതും തഥാ
നേട്ടവും ത്യാഗവും പിന്നെ
സന്തോഷം കോപമാവതും (1)

തദാ മുക്തിര്‍ യദാ ചിത്തം
ന വാഞ്ഛതി ന ശോചതി
ന മുഞ്ചതി ന ഗൃഹ്‌ണാതി
ന ഹൃഷ്യതി ന കുപ്യതി (2)

ആശിക്കാ, ശോകമായീടാ
ത്യജിക്കാ, തന്നിലേറ്റിടാ
സന്തോഷിക്കാതെ, കോപിക്കാ
മനമെന്നതു മോക്ഷമാം (2)

തദാ ബന്ധോ യദാ ചിത്തം
സക്തം കാസ്വപി ദൃഷ്ടിഷു
തദാ മോക്ഷോ യദാ ചിത്ത-
മസക്തം സര്‍വ്വദൃഷ്ടിഷു (3)

ആസക്തി കാണ്മതില്‍ ചിത്തേ
വന്നെന്നാലതു ബന്ധമാം
ആസക്തി വന്നിടാ ചിത്തേ
യെന്നാകിലതു മോക്ഷമാം (3)

യദാ നാഹം തദാ മോക്ഷോ
യദാഹം ബന്ധനം തദാ
മത്വേതി ഹേലയാ കിഞ്ചി-
ന്മാ ഗൃഹാണ വിമുഞ്ച മാ (4)

ഞാനില്ലയെന്നതാം മോക്ഷം
ഞാനുണ്ടാവുകില്‍ ബന്ധനം
ഇതറിഞ്ഞൊന്നിനേയും നീ
ഗ്രഹിക്കൊല്ല ത്യജിക്കൊലാ (4)

അഷ്ടാവക്രഗീത [7 - അനുഭവപഞ്ചകം]

ആറും ഏഴും അദ്ധ്യായം ഒരേ പോലെ തോന്നാം ...ഞാന്‍ മനസ്സിലാക്കുന്ന വ്യത്യാസം ഇത്: അഷ്ടാവക്രമഹര്‍ഷിയുടെ ത്യജിക്കാന്‍ ഒന്നും ഇല്ല എന്ന ഉപദേശം ജനകമഹാരാജാവ് സ്വാംശീകരിക്കുന്നതാണ് ആറാമദ്ധ്യായത്തില്‍ കണ്ടത്.. ഈ അദ്ധ്യായത്തില്‍ ആ ഭാവസ്ഥിതി അവതരിപ്പിക്കുകയാണ്... ആറാമദ്ധ്യായം ആ അവസ്ഥയിലേക്കുള്ള പ്രവേശനമാണെങ്കില്‍ ഏഴാമദ്ധ്യായം ആ ആവസ്ഥയില്‍ നില്ക്കുന്നതാണ്)

കഥയുടെ പശ്ചാത്തലം അനുസരിച്ച് തികഞ്ഞ കര്‍മ്മയോഗിയും സത്യം സ്വയം അറിഞ്ഞ രാജര്‍ഷിയുമാണ് ജനകമഹാരാജാവ്. ആ മഹാരാജാവിനു ഗുരുവിന്റെ ഉപദേശം ഒരു നിമിത്തം മാത്രമാണ്. സ്വയം അറിഞ്ഞ നിജസ്ഥിതിയില്‍ സത്യപ്രകാശം തെളിച്ചു കാട്ടുക; ആ സ്ഥിതിയില്‍ ശിഷ്യനെ ഉറപ്പിച്ചു നിര്‍ത്തുക മാത്രമാണ് ഗുരു ചെയ്യേണ്ടതും ചെയ്യുന്നതും

ജനക ഉവാച
മയ്യനന്തമഹാം ഭോധൌ
വിശ്വപോത ഇതസ്തതഃ
ഭ്രമതി സ്വാന്തവാതേന
ന മമാസ്ത്യസഹിഷ്ണുതാ (1)

ജനകന്‍ പറഞ്ഞു
അന്തമറ്റാഴിയാമെന്നില്‍
വിശ്വമാം തോണിയെങ്ങുമേ
ചുറ്റുന്നു കാലമാം കാറ്റി-
ലസഹിഷ്ണുതയില്ല മേ (1)

മയ്യനന്തമഹാംഭോധൌ
ജഗദ്വീചീ സ്വഭാവതഃ
ഉദേതുവാസ്തമായാതു
ന മേ വൃദ്ധിര്‍ ന ച ക്ഷതിഃ (2)

അന്തമറ്റാഴിയാമെന്നില്‍
വിശ്വമാം തിര പൊങ്ങിടും
വീണുപോം തനിയേ തന്നേ
രണ്ടുമുണ്ടാവതില്ല മേ (2)

അന്തമറ്റാഴിയാമെന്നില്‍
വിശ്വമാം തിര പൊങ്ങിടും
വീണുപോം തനിയേ തന്നേ

വൃദ്ധി, നാശവുമില്ലമേ (2)

മയ്യനന്തമഹാംഭോധൌ
വിശ്വം നാമ വികല്പനാ
അതിശാന്തോ നിരാകാര
ഏതദേവാഹമാസ്ഥിതഃ (3)

അന്തമറ്റാഴിയാമെന്നില്‍
വിശ്വം കല്പനമാത്രമാം
അതിശാന്തന്‍ നിരാകര-
നേവമുള്ളതു തന്നെ ഞാന്‍  (3)

നാത്മാ ഭാവേഷു നോ ഭാവ-
സ്തത്രാനന്തേ നിരജ്ഞനേ
ഇത്യസക്തോƒസ്പൃഹഃ ശാന്ത
ഏതദേവാഹമാസ്ഥിതഃ (4)

ഭാവമല്ലാത്മാ നിരഞ്ജന്‍
ഭാവമില്ലാ ശാന്തനായി
ബന്ധവും സംഗവും വിട്ടി-
ട്ടേവമുള്ളതു തന്നെ ഞാന്‍ (4)

അഹോ ചിന്മാത്രമേവാഹം
ഇന്ദ്രജാലോപമം ജഗത്
ഇതി മമ കുതം കുത്ര
ഹേയോപാദേയകല്പനാ (5)

ചിത്തൊന്നു തന്നെ ഞാന്‍ ലോക-
മിന്ദ്രജാലം കണക്കിനേ
ഇതറിഞ്ഞോരെനിക്കുണ്ടോ
ചിന്ത നേടാന്‍ ത്യജിക്കുവാന്‍ (5)

Wednesday, 15 April 2015

ധ്യാനം

കേശഭാരമതിലായവന്നഴകുകൂട്ടിടുന്ന ചെറൂപീലിയു-
ണ്ടാശയോടരികിലെത്തിടുന്നു പല പൈക്കളും ഭുവനസുന്ദരന്‍
കേശവന്റെകരമൊന്നിലായി കളവേണുവും ഹൃദി തെളിഞ്ഞിടി-
ല്ലാശയില്ല പുനരൊന്നിനും മനമിതായിടുന്നു യമുനാതടം

Friday, 10 April 2015

അഷ്ടാവക്രഗീത [6- ജ്ഞാനിയും ലോകവും]

ജനക ഉവാച

ആകാശവദനന്തോƒഹം
ഘടവത് പ്രാകൃതം ജഗത്
ഇതി ജ്ഞാനം തഥൈതസ്യ
ന ത്യാഗോ ന ഗ്രഹോ ലയഃ (1)

ജനകന്‍ പറഞ്ഞു

ആകാശം പോലനന്തം ഞാന്‍
ലോകമോ കുടമെന്നപോല്‍
അറിഞ്ഞാലില്ലെടുക്കാനായ്
ത്യജിച്ചീടാന്‍ ലയിക്കുവാന്‍ (1)

മഹോദധിരിവാഹം സ
പ്രപഞ്ചോ വീചിസന്നിഭഃ
ഇതി ജ്ഞാനം തഥൈതസ്യ
ന ത്യാഗോ ന ഗ്രഹോ ലയഃ (2)

സാഗരം പോലെയാം ഞാനീ
ലോകമോ തിരയെന്നപോല്‍
അറിഞ്ഞാലില്ലെടുക്കാനായ്
ത്യജിച്ചീടാന്‍ ലയിക്കുവാന്‍ (2)

അഹം സ ശുക്തി സങ്കാശോ
രൂപ്യവദ് വിശ്വകല്പനാ
ഇതി ജ്ഞാനം തഥൈതസ്യ
ന ത്യാഗോ ന ഗ്രഹോ ലയഃ (3)

ചിപ്പിപോലെയഹം ലോകം
വെള്ളി പോല്‍ തോന്നിടുന്നതും
അറിഞ്ഞാലില്ലെടുക്കാനായ്
ത്യജിക്കാനായ് ലയിക്കുവാന്‍ (3)

അഹം വാ സര്‍വഭൂതേഷു
സര്‍വഭൂതാന്യഥോ മയി
ഇതി ജ്ഞാനം തഥൈതസ്യ
ന ത്യാഗോ ന ഗ്രഹോ ലയഃ (4)

ഞാനുണ്ടെല്ലാത്തിലും സര്‍ വ-
മെന്നിലെന്നുമറിഞ്ഞിടില്‍
illayonnumeടുക്കാനായ്
ത്യജിച്ചീടാന്‍ ലയിക്കുവാന്‍ (4)

Wednesday, 8 April 2015

അഷ്ടാവക്രഗീത [5 - ലയചതുഷ്ടയം]

അഷ്ടാവക്ര ഉവാച

ന തേ സംഗോƒസ്തി കേനാപി

കിം ശുദ്ധസ്ത്യക്തുമിച്ഛസി

സംഘാതവിലയം കുര്‍വ്വ-

ന്നേവമേവ ലയം വ്രജ (1)

അഷ്ടാവക്രന്‍ പറഞ്ഞു

സംഗമില്ലാത്ത ശുദ്ധന്‍ നീ

ത്യജിക്കാനിച്ഛയെന്തിനായ്

സംഘാതവിലയം ചെയ്തി-

ട്ടേവം തന്നെ ലയിച്ചിടൂ (1)

* സംഘാതവിലയം = സംഘാതമായതിനെ (പഞ്ചഭൂതങ്ങള്‍ ചേര്‍ന്നുണ്ടായ ദേഹം അതിലുള്ള അഭിമാനം ) വിലയിപ്പിക്കുക (അലിച്ചു കളയുക)

ത്യജിക്കാന്‍ ഇവിടെ ഒന്നും തന്നെ ഇല്ല… തനെന്നൊന്ന് വേറെ ആയിട്ടുണ്ടെന്നും ചിലത് തന്റെയും ചിലത് അന്യവും ആകുമ്പോള്‍ ആണല്ലോ ത്യജിക്കേണ്ടി വരുന്നത്… ത്യജിക്കേണ്ടാ, ആ സങ്കല്പം അലിഞ്ഞില്ലാണ്ടായാല്‍ ലയം സ്വാഭാവികം

ഉദേതി ഭവതോ വിശ്വം

വാരിധേരിവ ബുദ്ബുദഃ

ഇതി ജ്ഞാത്വൈകമാത്മാന-

മേവമേവ ലയം വ്രജ (2)

കടലില്‍ ബുദ്ബുദം പോലെ

ഉദിപ്പൂ നിന്നില്‍ ലോകവും

അതറിഞ്ഞേകമാം തന്നില്‍

ലയിച്ചീടുകിതേവിധം  (2)

പ്രത്യക്ഷമപ്യവസ്തുത്വാദ്

വിശ്വം നാസ്ത്യമലേ ത്വയി

രജ്ജുസര്‍ പ്പ ഇവ വ്യക്തം

ഏവമേവ ലയം വ്രജ (3)

പ്രത്യക്ഷമാകിലും വിശ്വം

നിന്നിലില്ലതുമിഥ്യതാന്‍

രജ്ജുസര്‍പ്പം കണക്കെന്നാ-

യറിഞ്ഞേവം ലയിച്ചിടൂ (3)

സമദുഃഖസുഖപൂര്‍ണ്ണ

ആശാനൈരാശ്യയോ സമഃ

സമജീവിതമൃത്യു: സ-

ന്നേവമേവ ലയം വ്രജ (4)

സുഖം ദുഖമതേപോലെ-

യാശാ നൈരാശ്യവും സമം

ജീവിതം മൃത്യുവും തുല്യ-

മേവം തന്നെ ലയിച്ചിടൂ (4)

Saturday, 4 April 2015

അഷ്ടാവക്രഗീത [4 - ആത്മജ്ഞാനമഹിമ]

ജനക ഉവാച

ഹന്താത്മജ്ഞാനധീരസ്യ
ഖേലതോ ഭോഗലീലയാ
നഹി സംസാരവാഹീകൈര്‍
മൂഢൈഃ സഹ സമാനതാ (1)

ജനകന്‍ പറഞ്ഞു
സംസാരത്തെ ചുമന്നീടും
മൂഢനെപ്പോലെയായിടാ
ഭോഗലീലയിലായാലു-
മാത്മജ്ഞാനമുണര്‍ന്നവന്‍ (1)

യത് പദം പ്രേപ്സവോ ദീനാഃ
ശക്രാദ്യാഃ സര്‍വ്വദേവതാഃ
അഹോ തത്ര സ്ഥിതോ യോഗി
ന ഹര്‍ഷമുപഗച്ഛതി (2)

ഇന്ദ്രാദി ദേവരും കഷ്ട-
പ്പെട്ടെത്താനായ് കൊതിച്ചിടും
ആ പദം തന്നിലായിട്ടും
സന്തോഷിക്കില്ല യോഗികള്‍  (2)

തജ്ജ്ഞസ്യ പുണ്യപാപാഭ്യാം
സ്പര്‍ ശോ ഹ്യന്തര്‍ ന ജായതേ
ന ഹ്യാകാശസ്യ ധൂമേന
ദൃശ്യമാനാപി സംഗതി (3)

പുണ്യപാപാദി തൊട്ടീടു-
ന്നില്ല പോല്‍ ജ്ഞാനി തന്‍ മനം
മാനത്തു കാണ്മതാം ധൂമം
തൊടുന്നില്ലതിലെന്ന പോല്‍ (3)
ആത്മൈവേദം ജഗത്സര്‍വം

ജ്ഞാതം യേന മഹാത്മനാ

യദൃച്ഛയാ വര്‍ത്തമാനം

തം നിഷേദ്ധും ക്ഷമേത കഃ (4)


ആത്മാവായി ജഗത്തെല്ലാ-

മറിഞ്ഞീടും മഹാത്മാവോ

താനായ് തന്നെയമര്‍ന്നീടും

തടുക്കാനാര്‍ക്കുമായിടാ (4)


ആബ്രഹ്മസ്തംബപര്യന്തേ
ഭൂതഗ്രാമേ ചതുര്‍വിധേ
വിജ്ഞസൈവ ഹി സാമര്‍ത്ഥ്യ-
മിച്ഛാനിച്ഛാവിവര്‍ജ്ജനേ (5)

ബ്രഹ്മാദിതൃണപര്യന്തം
നാലായ് കാണുന്ന ജീവനില്‍
ഇഷ്ടാനിഷ്ടം ത്യജിക്കാനായ്
ജ്ഞാനിക്കേ സാദ്ധ്യമായിടൂ (5)

ആത്മാനമദ്വയം കശ്ചി-
ജ്ജാനാതി ജഗദീശ്വരം
യദ് വേത്തി തത്സകുരുതേ
ന ഭയം തസ്യ കുത്രചിത് (6)

ആരൊരാളറിയുന്നാത്മാ
രണ്ടല്ലീശനതെന്നുമായ്
അറിവൊത്തേ പ്രവര്‍ത്തിക്കൂ
ഭയം കാണില്ലയെങ്ങുമേ (6)

ഗ്രഹണം

മനസ്സാം ചന്ദ്രനെ ചുറ്റും

കനക്കുന്നിരുള്‍ മൂടവേ

എനിക്കാശ്വാസമേകാനായ്

കനിഞ്ഞീടുക നീ ഗുരോ

വിരലുകളോട്

കൈവിരലഞ്ചുമേയഞ്ചുപോല്‍ കാണുന്നുവ-

തെന്തൊരനീതിയെന്നോതി വിരലുകള്‍ !

പുഞ്ചിരി തൂകിയന്നാളു പറഞ്ഞു പോല്‍, ജീവ-

"നതില്‍ ഖേദം വേണ്ട നിങ്ങള്‍ക്കേതും"

"അഞ്ചുപോലെന്നതു ദോഷമല്ലാ, നിങ്ങള്‍

നന്മ ചെയ്തീടുവാന്‍ യോജിക്കുമെന്നാകില്‍

തമ്മില്‍ കലഹിച്ചിടാതെയെന്നും തന്നെ

കര്‍മ്മത്തില്‍ വ്യാപൃതരാകുമെന്നാവുകില്‍"

Friday, 3 April 2015

ആ ഗ്രഹം

ഊറുന്ന കണ്ണുനീര്‍ തുള്ളികള്‍ മൂടുന്നു
നീറും മനസ്സിന്റെ കണ്ണുകളെ
മാറേണ്ടതു ഗ്രഹമല്ലെന്‍ സഖേയെന്നു-
മേറുന്നൊരാഗ്രഹമൊന്നു തന്നെ

മാറും ശനിവ്യാഴമെന്നുവേണ്ടാ, മാന-
ത്തുള്ളഗ്രഹങ്ങളും താരകളും
മാറ്റം വരില്ലത്രെ നോവതിന്നാലെയും
മാറില്ല മോഹങ്ങളെന്നുവന്നാല്‍