പിടയ്ക്കുന്ന കണ്ണും മിടിയ്ക്കുന്ന നെഞ്ചും
തളര്‍ന്നുള്ള പാദം വിറയ്ക്കുന്ന കൈയ്യും
സമസ്തം ത്വദ് പാദത്തിലര്‍ പ്പിച്ചുമൂകം
ജപിയ്ക്കുന്നു നിന്‍ നാമമിന്നെന്‍ മനസ്സും
Friday, 31 May 2013
ധ്യാനം
പ്രാരബ്ധം
പ്രായമിന്നേറെയായത്രേ
ഭൂമിയാം മാതാവിനെന്നാല്‍
ഭ്രമണം ചെയ്വതായ് കാണാം
എന്നുമേയുള്ളത് പോലെ
തന്നുള്ളില്‍ നീറുന്ന തീയും
തന്‍പുത്രര്‍ തന്നോരു നോവും
തെല്ലുമേ കൂസാതെ ചുറ്റി
തീര്‍ക്കയോ തന്‍ ജീവകാലം?
കര്‍മ്മത്തില്‍ പാശമറുക്കാന്‍
കെല്‍പ്പുള്ള ജീവനിങ്ങുണ്ടോ
പ്രാരബ്ദഭാരമിതയ്യോ
ദുഃഖത്തില്‍ വെന്തേയടങ്ങൂ
കണ്ണുനീര്‍ തിങ്ങും മിഴിയാല്‍
നിന്‍ ദുഃഖം കാണുവാനാകാ
കണ്ണേ മടങ്ങുകെന്നോതാ-
നെന്നാവിനൊട്ടുമേ വയ്യ
നിന്‍ പുത്രനാണ് ഞാനെന്നാല്‍
കര്‍മ്മപാശത്തില്‍ ബദ്ധനായ് ഞാനും
വെന്തെരിഞ്ഞീടുന്നു ശോക-
തീയ്യിലെന്നേ ചൊല്ലിടാവൂ
മായാവിസ്മയം
തെളിയുന്നേരമിതാരും
ശവമെന്നറിയുന്നില്ലാ
ശിവമതുമറിയുന്നില്ലാ
ശിവമിതുവിട്ടകലും നേരം
ശവമായിത് വീണേ തീരൂ
ശിവ ശിവ ശവമിതുമോരോ
ശവം തീനി കഴുകിന് ഭോജ്യം
Thursday, 30 May 2013
കാരണപുരുഷന്‍
കരുണ തന്‍ മിഴിനീരും താനറിയാതെയൊഴുകുന്നു
കരുണയായ് കനവായ് കാരുണ്യപ്പൊരുളായ്
കരളകം നിറയുന്ന കാരണപുരുഷനെയറിയുന്നു
പരിഷ്ക്കാരം
കാലത്തിന്‍ കണ്ണിനെ കല്ലില്‍ തളച്ചിട്ടു
നാടിന്റെ, നഗരത്തിന്‍, നാഗരികപ്പെരുമതന്‍
പേരും പറഞ്ഞെന്നകക്കണ്ണുമടച്ചിട്ടു
കാട്ടിലെ സര്‍പ്പത്തെ കാവിലടച്ചിട്ടു
നോവും കരളിനെ കലയില്‍ കുറിച്ചിട്ടു
കൈയ്യെത്താദൂരത്ത് സ്വപ്നം വിതച്ചെന്നില്‍
സത്യപ്രകാശത്തിന്‍ കോവിലടച്ചിട്ടു
നന്മ
നീ എന്നെയറിയുന്നു
നാം നമ്മെയറിയുമ്പോള്‍
നന്മയുമുണരുന്നു
നന്മയുണരുമ്പോള്‍
മണ്ണുമുണരുന്നു
മണ്ണുമുണരുമ്പോള്‍
വിണ്ണുകനിയുന്നു
Wednesday, 29 May 2013
നിദ്ര
തന്നെ മറന്നുമയങ്ങാത്തവരുണ്ടോ
നിദ്രതന്‍ മാന്ത്രികസ്പര്‍ശനമേറ്റിട്ടു-
മുല്‍സാഹമോടുണരാത്തോരുമുണ്ടോ
അവസാനം
തേടിയലയുന്ന മാനസമര്‍ക്കടം
കയ്പും മധുരവുമേറെ ഭുജിച്ചഥ
മാതൃമടിത്തട്ടില്‍ വന്നുചേര്‍ന്നീടണം
ബുദ്ധി
ഭ്രമിച്ചുപോയ് രാമനുമാമൃഗത്തില്‍
വിപരീതമായി കാലമണഞ്ഞിടുമ്പോള്‍
മനുഷ്യബുദ്ധിയും മലിനമായ് വരും
പ്രചോദനം:
അസംഭവം ഹേമമൃഗസ്യ ജന്മഃ
തതോപി രാമോ ലുലുഭേ മൃഗായ
പ്രായഃ സമാപന്നവിപത്തികാലേ
ധിയോപി പുംസാം മലിനീഭവന്തി
Tuesday, 28 May 2013
വിദ്യാഭ്യാസം
പാദം ശിഷ്യനാലെയുമഥവേണമത്രേ
പാദം സഹചാരികളൊത്തു നേടാം
പാദം കാലക്രമത്തിലുമായിടുന്നു
പ്രചോദനം
ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യസ്വമേധയാ
പാദം സബ്രഹ്മചാരിഭ്യ
പാദം കാലക്രമേണ ച
വീണ്ടും ചില ഹൈകു ചിന്തകള്‍
വര്‍ത്തമാനം
ഒന്നും മിണ്ടാതെ
ഭാവിയുടെ സ്വപ്നങ്ങള്‍
ഭാവനയില്‍ തീര്‍ക്കുന്നു
വര്‍ത്തമാനം
ഭൂതത്തില്‍ നിന്നും
മോചനം തേടി
വര്‍ത്തമാനം
സ്നേഹമായാലും
വൈരമായാലും
മനസ്സിലെ നോവും തുല്യം
ചിന്തപുരളാത്ത ഹൈക്കും
ചിന്തിച്ചിടാതൊരു ലൈക്കും
ഹൈക്കല്ലത് ഹൈജാക്ക്!?
സുവോളജി ലാബിലെ തവളയുടെ മിടിയ്ക്കുന്നഹൃദയം
ഓരോ സ്പന്ദനത്തിലും ഉയരുന്ന ചോദ്യം
എന്തേ നീ പഠിച്ചൂ
സ്വപ്നസൌധങ്ങള്‍ തീര്‍ത്ത്
മനുഷ്യന്‍
വെറുതേ തട്ടിയുടയ്ക്കാന്‍
ഭൂമിതന്‍ നെഞ്ചുതുരന്ന്
മനുഷ്യന്‍
കാണാത്തസ്വര്‍ഗ്ഗമുയര്‍ത്താന്‍
പാവം പല്ലി
ഉത്തരത്തിന്റെ ഭാരവും പേറി
താളുകളടര്‍ന്ന
ഓര്‍മ്മയോരാല്‍ബം
നിറം മങ്ങാതെ മായാതെ
കണ്ണിന്റെ ഗവേഷണം
സത്യപ്രകാശം തേടി
അകക്കണ്ണടച്ച്
ഉദയാദ്രിയില്‍ നിന്നും
അലസമൊഴുകി
മുക്തിസാഗരം തേടി
ദേവദത്തബാണമേറ്റ
അരയന്നത്തിനു
സിദ്ധാര്‍ത്ഥസാന്ത്വനം
വാമൊഴിയല്ലാ
മൊഴിയായി
മിഴിനീര്‍
Monday, 27 May 2013
തൂലിക
മിഴിനീരോ കരള്‍ നീറും ചുടുചോരക്കറയോ?
എഴുതുമ്പോള്‍ തെളിയുന്നത് കടലാസിലല്ല
കഥകേട്ടിരുന്നോരെന്മനസ്സിന്റെ ഇതളില്‍
കാരുണ്യം
സകലം നിന്റെകാരുണ്യം അല്ലാതെന്തുള്ളുവാഴ്വിതില്‍
ജനനം, ഞാനുമെന്റേതെന്നോര്‍ക്കും വസ്തുക്കളൊക്കെയും,
മരണം പോലുമോര്‍ത്താലോ താവത്കാരുണ്യമല്ലയോ
ഭവസാഗരം
വലക്കില്ലിഷ്ടവിയോഗഭയങ്ങളെന്നാല്‍
ഇഹ സര്‍വ്വമനിത്യമൊട്ടാകയില്ലേല്‍
ഇഹജന്മരസമനിഷ്ടമെന്നുമാകയില്ല
പ്രചോദനം:
യദി ജന്മജരാമരണം ന ഭവേത്
യദി ഇഷ്ടവിയോഗഭയം ന ഭവേത്
യദി സര്‍ വ്വമനിത്യമിദം ന ഭവേത്
ഇഹജന്മനികസ്യരതിര്‍ ന ഭവേത്
സാഹിത്യരസം
ശിശു-പശു-നാഗങ്ങളും
സാഹിത്യരസമാധുര്യം
ശങ്കരന്നുമറിഞ്ഞിടാ
പ്രചോദനം:
ശിശുര്‍വേത്തി പശുര്‍വേത്തി
വേത്തി ഗാനരസം ഫണി
സാഹിത്യരസമാധുര്യം
ശങ്കരോ വേത്തി വാ ന വാ
ഇന്ന്
മധുരമാം ജീവിതക്കനിനുകരുമ്പൊഴും
എന്നുമനാഥനായേകനായ് നില്‍ക്കായാ-
ണെന്തെന്നറിയാതെ ഇന്നിന്‍ മുഹൂര്‍ ത്തങ്ങള്‍
താളിയോല
മാറ്റമില്ലാതെയുണങ്ങിക്കിടക്കുന്നു
മാറിവന്നീടുന്നകാലത്തിന്‍ കൈകളില്‍
മാറ്റമില്ലാത്തേകസത്യപ്രകാശമായ്
കണ്ണ്
കാണുന്നെന്തെന്നറിഞ്ഞിടാന്‍
കണ്ണിന്നുമാകയില്ലേതും
കാണും വസ്തുവറിഞ്ഞിടാന്‍
കണ്ണിനും കണ്ണായിടുന്നോ
രകകണ്ണാലെ മാത്രമേ
കാണുവാനുള്ളതായെല്ലാം
കാണുവാനാകയുമുള്ളൂ
അദ്വൈതം
ഞാനെന്റെന്നോതുമഹന്തമറയ്ക്കുന്നു
നമ്മിലലിഞ്ഞൊരാസത്യമെന്നും
ഞാനെന്നെവിട്ടിട്ടു നിന്നെ തിരയുമ്പോള്‍
എന്നില്‍ തെളിയുന്നു സത്യമന്ന്
ആ സത്യതെളിവില്‍ തെളിയുന്നു നാമൊക്കെ
രണ്ടല്ലേകമാം സത്യമെന്ന്
ഭേദചിന്തയ്ക്കിടമില്ല നിന്ദ്യമായില്ലൊന്നും
വേറിട്ടുകാണുവാനൊന്നുമില്ല
Saturday, 18 May 2013
ദൈവമേ
ദൈവമായ് മാറാനൊരുങ്ങെ
ദൈവമായ് മാറുമാക്കാലം
ഓര്‍ത്തു ഞാനമ്പേ നടുങ്ങി
ദൈവത്തിന്‍ ധര്‍മ്മം കവര്‍ന്നാല്‍
ദൈവത്തിന്‍ മട്ടിലാമര്‍ത്ത്യന്‍
ചെയ്തിടും കാര്യങ്ങളോര്‍ക്കെ
പാവമെന്‍ ചിത്തം നടുങ്ങി
ദൈവകാരുണ്യമില്ലായ്കില്‍
ധരയും നരകമായ് മാറാം
ദൈവമേ നിന്‍ കൃപതന്നെ
നിത്യവും താങ്ങായ് വരേണം
ദൈവമായ് മാറും നരന്നില്‍
ദൈവകാരുണ്യം നിറയ്ക്കാന്‍
ദൈവത്തിന്‍ കാരുണ്യമൊന്നേ
എന്നും ശരണ്യമെന്നോര്‍ക്ക
Friday, 17 May 2013
ത്രിവക്ര
മുക്കൂനിയാമെന്മനസ്സിന്റെ
മുക്കൂനും തീര്‍ത്തുണര്‍ത്തുവാന്‍
മാമകമധുരാപുരിയി -
ലെത്താന്‍ വൈകുന്നതെന്തു നീ
Thursday, 16 May 2013
കവിത്വം
തെല്ലുമെന്നുള്ളിലെങ്ങുമേ
ചൊല്ലുന്ന വാക്കായ് വിരിയും
നല്ലതാം ഗാനം കവിത്വം
മാസ്മരഗാനമുതിര്‍ക്കും
വേണുവില്‍ രാഗങ്ങളില്ല
പാടുന്നഗായകപ്രാണന്‍
പാട്ടായൊഴുകുന്നതല്ലേ
സ്വസ്ഥാനബലം
സ്വസ്ഥാനസ്ഥിതനാം നക്രം
ഗജേന്ദ്രനേയും വലച്ചിടും
സ്വസ്ഥാനം വിട്ടാലതിനെ
നായ പോലും വലച്ചിടും
പ്രചോദനം:
നക്രഃ സ്വസ്ഥാനമാസാദ്യ
ഗജേന്ദ്രമപി കര്‍ഷതി
സയേവ പ്രസ്ഥിതസ്ഥാനാത്
ശുനോപി പരിഭൂയ
Wednesday, 15 May 2013
ഉള്ളത്
തുള്ളതായറിയാതെന്നുള്ളമെന്തെരിയുന്നു
ഉള്ളത്തിലിരുന്നെന്നുള്ളതായെല്ലാം കാക്കു-
മുള്ളിലെ പൊരുളിനെയുള്ളാലെ നമിക്കുന്നു
Tuesday, 14 May 2013
"വീണപൂവ്"
സ്വര്‍ഗ്ഗകവാടത്തില്‍ കൊണ്ടുപോകും
ആ കവിപാദുകപൂജയിലെന്നും നാം
ആത്മസുഖത്തിലാറാടിനില്‍ക്കാം
ആസുഖമന്യര്‍ക്ക് സ്നേഹത്തിന്നൂഷ്മള
പുഷ്പസുഗന്ധമായ് പകര്‍ന്ന് നല്‍കാം
ആ നല്ലനാളിലെന്നാടുമൊരുസ്വര്‍ഗ്ഗ-
മാകുമെന്നോര്‍ത്തുനാമാശ്വസിക്കാം
ഹൈകു ?
കാര്‍മുകിലിന്റെ
പുഞ്ചിരി
മിന്നല്‍
കാര്‍മുകിലിന്റെ
രോദനം
മഴ
ദൈവത്തോടും ചെകുത്താനോടും
മുഖം കടം വാങ്ങി
മനുഷ്യന്‍
മാടി വിളിയ്ക്കുന്ന അലകളിലേയ്ക്ക്
മടങ്ങുന്ന സൂര്യന്‍
ദിനാന്ത്യം
തഴുകി തലോടി
അകലുന്നു
തിര
മിഴിനീരിലെ
മഴവില്ല്
സ്നേഹം
dreams of dark clouds
rainbow
colors of broken dreams
Kaleidoscope
കൊഞ്ഞനം കുത്തുന്നു
കണ്ണാടി
വാമൊഴിയല്ലാ
മൊഴിയായി
മിഴിനീര്‍
എന്നെ തിരയുന്നു ഞാന്‍
പ്രതിരൂപങ്ങളില്‍
വിചിത്രം
ശൂന്യം 'പൂജ്യ'മാണാത്രേ
മറ്റെല്ലാം അസംഖ്യമാം
ഒന്ന്
പൂവടരുന്നു
വേരുതേടി
പൂവേ വിട
മലയാളമാതൃഭൂവിലെ
തടയിട്ട കണ്ണുനീര്‍
നിള
പൂജയ്ക്കിറുത്തൊരു പൂവും
കരിഞ്ഞുണങ്ങുന്നു
കഷ്ടം
ഉപഗുപ്തന്‍ മൌനത്തില്‍
'സമയമായില്ല പോലും'
പാവം വാസവദത്ത
വീണപൂവിനും
സ്വര്‍ഗ്ഗസുഖം
കവിമനസ്സില്‍
മരിയ്ക്കാത്ത മലയാളമനസ്സിന്റെ
കനിവാര്‍ന്ന കണ്ണുനീര്‍
നിള
വാചലമാം മൌനത്തിന്റെ
ആദിസ്പന്ദനം
പ്രണവം
പൂവിറുത്ത് ഓമനിച്ചപ്പോള്‍
പൂ കരിഞ്ഞുപോയ്
കഷ്ടം
തുളുമ്പുന്ന കണ്ണിലും
തുടിക്കുന്ന ഹ്രിത്തിലും
സത്യം
തൊടുക്കുന്ന വാക്കിലും
ചിരിക്കുന്ന ചുണ്ടിലും
വ്യാജം
സ്വന്തം ഭാവിയറിയാതെ
കിളിക്കൂട്ടിലകപ്പെട്ട്
ഒരു പാവം തത്ത
ശാന്തി ദൂതുമായ് പറത്താന്‍
ശാന്തരാം പ്രാക്കളെ
പിടിച്ചുകെട്ടീ മനുഷ്യന്‍
ദാഹം തീരാത്ത മനുഷ്യന്ന്
അവസാനകണ്ണീര്‍ തുള്ളിയും പകരുന്ന
മാതൃഹൃദയം നിള
വട്ടപൂജ്യം
വട്ടം ചുറ്റുന്ന ലോകത്തില്‍
വട്ടം ചുറ്റുന്ന ജീവന്‍ ഞാന്‍
വട്ടപൂജ്യത്തിലാണെന്നും
വട്ടത്തില്‍ ചുറ്റിടുന്നോന്‍ ഞാന്‍
Monday, 13 May 2013
പ്രാര്‍ത്ഥന
കൈയെത്തും ദൂരത്തായുണ്ടാകയെപ്പൊഴും
കൈപിടിച്ചൊപ്പം നടത്താ മടിയ്ക്കാതെ
കൈവല്യമേകുവാന്‍ കനിവുമുണ്ടാകണം
ദുഃസ്സംഗഫലം
ഭേദ്യം പല്ലിനുമായ് വരും
ദുഃസ്സംഗം സര്‍വ്വധാ ത്യാജ്യം
ദുഃഖകാരണമായ് വരും
തിരച്ചില്‍
ക്ഷരമാലയൊളിച്ചുവെച്ചോന-
ക്ഷരരൂപിയാമവനേകനായി
ക്ഷിതിതന്നില്‍ തിരഞ്ഞിടുന്നു
ഭക്തിവാദം
കല്ലില്‍ തേടുന്നു യുക്തി
ഉള്ളില്‍ കാണുന്ന സത്യത്തെ
കല്ലില്‍ കാണുന്നു ഭക്തി
Sunday, 12 May 2013
ദുഷ്ടന്‍
ദുഷ്ടനെ കണ്ടതില്ല ഞാന്‍
ദുഷ്ടനെ തേടും ഞാനത്രെ
ദുഷ്ടനെന്നറിയുന്നു ഞാന്‍
പ്രചോദനം (കുട്ടിക്കാലത്ത് അമ്മ പറഞ്ഞ് തന്ന കബീര്‍ ദാസിന്റെ ദോഹ):
ബുരാ ജോ ദേഖ്ന് മേ ചലാ
ബുരാ ന മിലിയാ കോയ്
ജോ ദില് ഖോജാ അപ്നാ
മുഝ്സേ ബുരാ ന കോയ്
പലതല്ല
സുഭാഷിതം
തേളിന്നു വിഷമോ വാലില്‍
ഈച്ചയ്ക്കോ തന്‍തലയിലും
തക്ഷകന്റെ വിഷം പല്ലില്‍
ദുഷ്ടര്‍ക്കതുസര്‍വ്വാംഗവും
പ്രചോദനം:
വൃശ്ചികസ്യ വിഷം പുച്ഛം
മക്ഷികായാ : വിഷം ശിര:
തക്ഷകസ്യ വിഷം ദന്തം
സർവ്വാംഗം ദുർജ്ജനസ്യ ച
മിന്നാമിനുങ്ങ്
മിന്നാമിനിങ്ങൊരുകൊച്ചുലോകം
മിന്നാതിരുള്‍ മൂടും ലോകത്തെ കാണില്ല
മിന്നാമിനുങ്ങെന്നതു നിര്‍ണ്ണയം
ആനന്ദനര്‍ത്തനം
ആടും നാഥന്റെയാട്ടവും
ആടുമെന്‍ മാനസം തന്നില്‍
ആടുന്നെന്നറിവേകണേ
ആദിമനാദമായ് ഢക്കാ
സംഹാരാഗ്നിപ്രകാശവും
കാലഭ്രമണതാളത്തില്‍
ആടും ആനന്ദനര്‍ത്തനം
ആടുമാനര്‍ത്തനം കാണാം
ആടും ചടുലതാളവും
ആടുന്നോനവനെ കാണാന്‍
ആവുന്നില്ലെന്തൊരാശ്ചര്യം
ആടുന്നപാമ്പുമാശ്ചര്യം
ആടുന്നമെയ്യുമാശ്ചര്യം
ആദിമനാദമാശ്ചര്യം
സംഹാരാഗ്നിപ്രഭാവവും
സൂര്യന്‍
പെട്ടെന്നടുക്കുന്ന കാര്‍മുകില്‍കൂട്ടം
പൊട്ടിക്കരഞ്ഞുനീര്‍ത്തുള്ളിയായ് വീഴുന്നു
പൊട്ടിച്ചിരിക്കുന്നു സൂര്യനോ വാനിലും
മാല
കയറാണതെന്നൊട്ടറിയുന്നില്ലാരുമേ
കാലം കഴിഞ്ഞാല്‍ കഴുത്തില്‍ മുറുകുമാ
പാശത്തില്‍ കാണില്ല പുഷ്പങ്ങളേതുമേ
പങ്കജം
Friday, 10 May 2013
മരുഭൂമി
മരുഭൂവില്‍ തളരുന്നു, തരളം മമ ഹൃദയം
മരുപ്പച്ചകള്‍ തിരയുന്നു, പതറുന്നെന്‍ മിഴികള്‍
ഇരുളില്‍ ഞാന്‍ പരതുന്നു, കനിവിന്‍ നിറകതിരും
തെറ്റ്
തെറ്റ് പറ്റാത്തോരായാരുമില്ല
കര്‍മ്മത്തിന്‍ വീഥിയില്‍ യാത്രികര്‍ നമ്മളില്‍
തെറ്റുചെയ്യാത്തവരാരുമില്ല
കര്‍മ്മത്തിന്‍ കാരണം നാമല്ല, നമ്മിലെ
കാരണപൂരുഷനെന്നതോര്‍ക്ക
ചെയ്യുന്ന കര്‍മ്മത്തിന്‍ തെറ്റുകുറ്റങ്ങളെ
ആദിവ്യതേജസ്സിലര്‍പ്പിക്കുക
നെഞ്ചിലെ സത്യമാം സ്നേഹസ്വരൂപനാ-
സ്നേഹിതന്‍ തെല്ലൊന്നൊളിച്ചീടിലും
നിന്നെവിട്ടെങ്ങുമേ പോകുവാനാകില്ല
ദുഃഖത്തിന്‍ കാര്‍മുകില്‍ കാട്ടില്‍ മറയില്ല
കത്തിജ്വലിയ്ക്കുന്ന സൂര്യനെ മൂടുവാന്‍
കാര്‍മേഘപാളികള്‍ക്കാവന്നതല്ലല്ലോ
തെല്ലുമറഞ്ഞാലും വീണ്ടും തെളിഞ്ഞിടും
പുത്തന്‍പ്രഭാതത്തിന്‍ പൊന്‍കതിരെന്നപോല്‍
പേര്?
കരിമ്പൂച്ച
Thursday, 9 May 2013
ആശംസകള്‍
കണ്ടിട്ടുമേറേ നാളായിന്നു നാം തമ്മില്‍
കണ്ടാലറിഞ്ഞേക്കുകില്ല
എങ്കിലുമോര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു
പോയി മറഞ്ഞൊരാകാലം
വിദ്യാലയത്തിന്റെ മതിലുകള്‍ക്കുള്ളില്‍ നാം
ഒന്നിച്ചിരുന്നൊരാക്കാലം
ഒന്നിലും ദുഃഖവും ഭേദവുമില്ലാതെയേവരും
ഒത്തുകളിച്ചൊരാക്കാലം
ഇന്നും മരിക്കാത്തൊരോര്‍മ്മതന്‍നാവിനാല്‍
നേരും നിനക്കായ് മനസ്സും
ജന്മദിനത്തിന്റെ ആശംസകള്‍ സഖേ
നിനക്കെന്നെന്നും നന്മകള്‍ മാത്രം
Wednesday, 8 May 2013
കവിത്വം
പ്രചോദനം :
ആരറിവൂ
യാചകന്‍
മാറ്റം
പലതാം 'ശരി'യെന്നാലും
പലര്‍ക്കും പലമട്ടിലും
ചിലപ്പോള്‍ ശരിതെറ്റീടാം
തെറ്റോ ശരിയുമായിടാം
എന്നാലും മാറുകില്ലല്ലോ
സത്യം കാലക്രമത്തിലും
മാറില്ലൊരിക്കലും സത്യം
മാറ്റവും സത്യമാകിലും
മാറാതെഴും പൊരുളേകം
മാറാസത്യമെന്നോര്‍ക്ക നാം
മാറും മാറ്റത്തിനാധാരം
മാറ്റത്തിന്‍ പൊരുളും തഥാ
മാറാതെഴുന്നൊരാ സത്യം
മായ മറയ്പ്പതെങ്കിലും
മാനസത്തിലുണര്‍ന്നെന്നെ
മാറാതെന്നും തുണയ്ക്കണേ
Monday, 6 May 2013
വിദ്യാധനം
ജ്യോതി
എരിയുന്ന പകലിലും
തിരയുന്നുണ്ടെങ്കിലും
തിരിയുന്നൊരുലകിലാം
തിരവതെന്നോര്‍ക്കണം
തിരിക, നിന്നകമേയായ്
അരികിലായ് കണ്ടിടാം
ഇരുളിലും പകലിലും
തെളിയുന്ന ജ്യോതിയായ്
Sunday, 5 May 2013
കണ്ണനെ തേടി
എങ്ങു മറഞ്ഞുപോയിന്നെന്‍ മുരളിക
തെല്ലും ചലിയ്ക്കുന്നതില്ലെന്റെ തൂലിക
തേങ്ങലും നെഞ്ചില്‍ തളര്‍ന്നു മയക്കമായ്
ഓതുവാനായി ചലിയ്ക്കുന്നെന്‍ ചുണ്ടുകള്‍-
ക്കോതുവാനൊന്നുമൊട്ടാവതുമില്ലയോ
പാടുവാന്‍ വെമ്പുന്നതുണ്ടെന്‍ മനസ്സെന്നാല്‍
പാടുവാനാവുന്നതില്ലിന്നെനിയ്ക്കഹോ
വേണുവൂതുന്നൊരാ ഗായകന്‍ പോയ്മറഞ്ഞേ-
തൊരുഗോപികയ്ക്കൊപ്പം രമിക്കയോ
എന്തിനായന്നെന്റെയുള്ളത്തില്‍ വന്നെന്റെ-
യുള്ളത്തിന്‍ മാധുര്യമെല്ലാം കവര്‍ന്നുപോയ്
മന്ദാനിലന്‍, നിലാപൊയ്കയുമൊക്കെയെ-
ന്തേറ്റമസഹ്യമായ് തോന്നുന്നതിന്നുമേ
ജീവിതദുഃഖത്തിന്‍ തൈരും കടഞ്ഞു ഞാന്‍
സത്യമാധുര്യമൂറുന്ന വെണ്ണ തിരയുന്നു
ആവെണ്ണയും തേടിവന്നെത്തുന്നകണ്ണനെ
കാണുവാനായെന്നും കാത്തിരിയ്ക്കുന്നു ഞാന്‍
Friday, 3 May 2013
ചുവന്നചക്രവാളം
ചക്രവാളത്തിലെ ചോരയെന്തേ
മുറിവേറ്റ സത്യത്തിന്‍ കണ്ണുനീരോ
കേട്ടുമടുത്തൊരാപാഴ്മൊഴികള്‍
ചൊല്ലുന്നു പിന്നെയും പൈങ്കിളികള്‍
Thursday, 2 May 2013
ദാമ്പത്യം
തന്നെതാനേപകുത്തിരുവരൊരുമേനിയായ് വാഴും മായാവിലാസം
ഇല്ലാ മറ്റേതുബന്ധോം ഇതിനുപരിയാണെന്നോതുവാനാവതുള്ളൂ
കാണാനായെന്നുവന്നാല്‍ പ്രകൃതിപുരുഷനില്‍ ചേരുമദ്വൈതസാരം
മനുഷ്യന്‍ ?
മറ്റൊരുജീവനെ കണ്ണുനീരില്‍
കൊന്നൊടുക്കുന്നവന്‍ മര്‍ത്ത്യനെന്നോ
കണ്ണുനീരില്‍ തെല്ലലിഞ്ഞിടാത്ത-
മര്‍ത്ത്യന്‍ മൃഗത്തിലും നിന്ദ്യനത്രേ
പാവമെന്‍ കണ്ണുനീര്‍തുള്ളികള്‍ക്കി-
ന്നാവുന്നതില്ലൊരുവാക്കുചൊല്ലാന്‍
തന്‍ സഹജീവിതന്‍ കണ്ണുനീരി-
ന്നൊപ്പാനുണര്‍ന്നവനെ തൊഴുന്നേന്‍