Saturday, 16 June 2012

ഒരു കടല്‍ക്കരയില്‍

വിജനമാമൊരു തീരത്തില്‍
ഏകാന്തമൌനത്തിന്‍ ക്കരയില്‍
സത്യദര്‍ശനം കാത്തിരിക്കുന്നു
അകലെ മിഴി നട്ടു ഞാനിരിക്കുന്നു

അകലെ ചക്രവാളസീമയില്‍
സത്യപ്രകാശമുദിക്കും
പൊന്‍ പുലരിക്കായ്
മിഴിനട്ടു ഞാന്‍ ഇരിക്കുന്നു

ആഴി തന്‍ സാന്ത്വനസ്പര്‍ ശമായ്
തഴുകാനടുക്കും തിരകളോതുന്നു
എന്‍ മനവുമാഴിയുമൊന്നത്രെ

വെറുമൊരു ചലനമായ്
അലയായ് പിറക്കുമെന്‍ ചിന്തകള്‍
മോഹത്തിരകളായലറിയടുക്കുന്നു

ശിലകളില്‍ തട്ടിയുടയുന്നു
തമ്മില്‍ തലതല്ലി കരയുന്നു
ഒടുവിലാഴിയിലേക്കു മടങ്ങുന്നു

എണ്ണിയാല്‍ തീരാത്ത
ഒരുനാളുമടങ്ങാത്ത
സാഗര തിരകളില്‍
സത്യം തിരയൊല്ല

തിരയല്ല സത്യം
ആഴിയത്രെ സത്യം
ആഴിതിരയിളക്കും
വായുവത്രെ സത്യം

ആഴിയും വായുവും
അറിയുമെന്‍
മിഴിയത്രെ സത്യം
മിഴിതന്‍ മിഴിയത്രെ സത്യം

No comments:

Post a Comment