Wednesday, 13 May 2015

ധര

പുലരിയായ് ധരയീറനുടുത്തു തന്‍

പടി കടന്നു വരുന്നതു കാണ്‌കവേ

പുളകമോടതു കണ്ടു രസിച്ചതാ

പകലവന്‍ ദിവി നില്പതു കാണ്മു ഞാന്‍


പ്രിയതരം പല വാക്കുര ചെയ്തവന്‍

പൃഥിവിയെത്തഴുകാനണയുന്നിതാ

പരിഭവം പറയും പുനരീധര

പ്രിയനൊടൊത്തുരസിച്ചു നടക്കയായ്


കിരണമാം കരമോടു ദിവാകരന്‍
ധരണിയെത്തഴുകും സമയത്തഥ
കരയുമോ? ധര തന്നുടെ കണ്ണിലായ്
വരുവതെ,ന്തതു നിര്‍വൃതിയല്ലയോ?

No comments:

Post a Comment