Monday, 18 May 2015

ആനന്ദം

ഉയരത്തില്‍ പാറുന്ന പറവയ്ക്കുമുള്ളി-

ലുണ്ടെരിയുന്ന നോവെന്നുമപ്രകാരം

അകലയേയാഴത്തിലാണ്ടു പോയാലു-

മീയുലകത്തില്‍ നോവൊന്നു തന്നെ കാണാം

വാനത്തിലേക്കുദിച്ചെത്തുന്ന സൂര്യനും

നീറി നില്ക്കുന്നതായ് കാണ്മതില്ലേയെന്നും

ആഴി തന്നാഴത്തിലാണ്ടു പോകാമെന്നാ-

ലാശ്വാസം കാണാതെ വീണ്ടുമെത്തുന്നവന്‍

നിത്യവുമീവിധം കാണുന്നു കാഴ്ചകള്‍

മാനസമേയെന്തറിഞ്ഞു നീ ലോകത്തെ

കാണാമിതേമട്ടിലാണതിലുള്‍ത്തടം

നീറി നുറുങ്ങാതെയാരുമില്ലെങ്ങുമേ

എന്നുനിന്നുള്ളിലായ് മാറ്റമില്ലാതെന്നു-

മാശ്വാസമേകുമാസത്യം തെളിഞ്ഞിടും

അന്നു വന്നീടുമാനന്ദമാശ്വാസവു-

മല്ലാതെയില്ലൊരു മാര്‍ഗ്ഗമേതുംതന്നെ

പ്രചോദനം Bobisha Velan

No comments:

Post a Comment