മാടിവിളിക്കുമാഴിത്തിരകളിലാ
ദിത്യബിംബം മറഞ്ഞുപോയിപൊ
ന്നിന്‍ തിളക്കത്തിലിപ്പാരിലാകെ
ഉന്മാദനര്‍ത്തനവേളയായി
അജ്ഞാനമാം തമസ്സെങ്ങും നിറഞ്ഞു
പോല്‍, എന്നിലഹങ്കാരമെന്നപോലെ
ഈരേഴുലോകത്തില്‍ ചെന്നു നോക്കീ
സത്യമെങ്ങോ പോയ് മറഞ്ഞിരുന്നു
സ്വര്‍ണ്ണത്തിന്‍മെത്തയിലിരുന്നു മദോന്മത്തം
ഞാന്‍ സത്യഭല്‍സനം ചെയ്തീടുമ്പോള്‍
സ്തൂപഗര്‍ഭത്തില്‍ പിറക്ക നീയെന്നിലെ
ദര്‍പ്പതമസ്സിന്‍ നെഞ്ചം പിളര്‍ക്കുക
No comments:
Post a Comment