പ്പാരാകെമൂടുമിരുളായി വലച്ചിടുമ്പോള്‍
കാരുണ്യമോടെ വഴികാട്ടുവതിന്നണഞ്ഞോ-
നാരാകിലെന്തു ഗുരു തന്നെയെനിക്കു നിത്യം
ആദിത്യദേവ,നതുപോലിരവായിടുമ്പോ-
ളാരെന്മിഴിക്കു തെളിവേകിടുവാന്‍ വരുന്നൂ
താരാഗണത്തിനു നിലാമഴയേകിടുന്നാ
കാരുണ്യമാകുമുഡുരാജനുമെന്‍ പ്രണാമം
ആരീചെരാതു തെളിയിച്ചതുനുള്ളിലല്പം
കാരുണ്യമോടെയെരിയാന്‍ തിരി നീട്ടി വെച്ചൂ
നേരായ സ്നേഹവുമൊഴിച്ചതു കെട്ടു പോകാ
താരൊക്കെ കാത്തു, ഗുരുവാണവരെന്‍ പ്രണാമം
No comments:
Post a Comment