Tuesday, 13 May 2014

തമസോമാ ജ്യോതിര്‍ഗമയാ

യാതൊന്നിന്നൊളിയെന്നുമെന്റെയകമേ ഞാനെന്നു ചൊല്ലുന്നതോ
യാതൊന്നിന്നൊളിയാലെ മുന്നിലുലകം കാണാവതായ് വന്നതോ
യാതൊന്നിന്‍ പൊരുളെന്റെ കണ്ണുകളുടന്‍ കൂമ്പുന്ന നേരത്തുമെന്‍
സ്വപ്നം പോലെ തെളിഞ്ഞു കാണ്മതിനെഴും സദ്ദീപമേ കൈതൊഴാം





യാതൊന്നിന്‍ പൊരുള്‍ തേടി നിത്യമലയും മാര്‍ഗ്ഗത്തിലായെന്നുമേ
യാതൊന്നിൻ കൃപ കാണ്മതുണ്ടൊരൊളിയായെന്നും സുമാർഗം തരാൻ
യാതൊന്നെന്റെ മനസ്സിലെത്തിയുണരും വാക്കായിയെന്‍ നാവിലും
പേരെന്തന്നറിയാതെ ഗൂഢമമരും ജ്യോതിസ്സിനെ കൈതൊഴാം

No comments:

Post a Comment