Monday, 2 March 2015

അഷ്ടാവക്രഗീത - പാശ്ചാത്തലം

കഥ കേട്ടറിവ് മാത്രം ആധികാരികം ആകണം എന്നില്ല. തെറ്റുണ്ടെങ്കില്‍ അറിയുന്നവര്‍ പറഞ്ഞു തരും എന്ന പ്രതീക്ഷയോടെ:


ജനകമഹാരാജാവിനെ സത്യാന്വേഷിയായും ഋഷിതുല്യനായും പറയുന്നു പലയിടങ്ങളിലും ... ബ്രഹ്മജ്ഞാനം ഞൊടിയിടയില്‍ ലഭ്യമാണ് എന്ന് വായിച്ച് കേട്ടു. അത് ശരിയോ തെറ്റോ എന്ന് അദ്ദേഹം സംശയം ഉന്നയിച്ചുവത്രെ. അത് ശരി എന്ന് സ്ഥാപിയ്ക്കാന്‍ ശ്രമിച്ച് സാധിക്കാത്തവരെ ജയില്‍ അടച്ചുവത്രെ

അഷ്ടാവക്രമഹര്‍ഷി ഇത് കേട്ടറിഞ്ഞ് രാജാവിനെ കാണാന്‍ ചെന്നു. ശരി എന്ന് സ്ഥാപിക്കാന്‍ ആകുന്നില്ല എന്ന ഒരേ കാരണത്താല്‍ ശിക്ഷിക്കുന്നത് ശരിയല്ല, ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ പറഞ്ഞുവത്രെ. അറിവ് പകരണമെങ്കില്‍ അര്‍ഹത വേണം (ആഗ്രഹം വേണം അറിവ് പകരുന്ന ഗുരുവിനെ വിശ്വസിക്കണം ) അതുണ്ടെങ്കില്‍ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ച് കാട്ടിലേക്ക് അനുഗമിക്കാന്‍ പറഞ്ഞുവത്രെ.

അവരെ മോചിപ്പിച്ച് സേവകരൊപ്പൊം കാട്ടിലേക്ക് പോകെ കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ അവരെയും പറഞ്ഞു വിടാന്‍ പറഞ്ഞു; സേവകരെ പറഞ്ഞു വിട്ടു. ജ്ഞാനോപദേശത്തിനായി കുതിരയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയ രാജാവിനോട് അതേ നിലയില്‍ നില്ക്കാന്‍ ആജ്ഞാപിച്ചു. ജ്ഞാനോപദേശം വേണമെങ്കില്‍ ഗുരുവായി സ്വീകരിക്കണം ഗുരുദക്ഷിണ എന്ത് എന്ന് ചോദിച്ചുവത്രെ. തന്നെയും തന്റെ എല്ലാം തന്നെയും (ശരീരവും മനസ്സും സ്വത്തും എല്ലാം തന്നെ) ഗുരുദക്ഷിണയായി കൊടുത്തു. മഹര്‍ ഷി എങ്ങോ മറഞ്ഞു; രാജാവ് പ്രതിമ പോലെ നിശ്ചലനും ...

സേവകര്‍ എങ്ങിനെയോ രാജാവിനെ കണ്ടുപിടിച്ച് കൊട്ടാരത്തില്‍ തിരിച്ചെത്തിച്ചു. അപ്പോഴും രാജാവ് പ്രതിമ കണക്ക്. രണ്ട് നാള്‍ കഴിഞ്ഞ് മഹര്‍ഷി വന്ന് രാജാവിനെ വിളിച്ചു എന്തേ ഇങ്ങിനെ പ്രതിമ പോലെ എന്ന് ചോദിച്ചു. രാജാവ് ഇങ്ങിനെ മറുപടി പറഞ്ഞുവത്രെ. എന്റെ എല്ലാം തന്നു കഴിഞ്ഞു (മനസ്സും ബുദ്ധിയും അടക്കം ) ... ഇനി ആജ്ഞയില്ലാതെ ഒന്നും ചെയ്യാനാവില്ല എന്ന്

ബ്രഹ്മസ്വരൂപമായ് തീര്‍ന്ന രാജാവിനെ ശിഷ്യനായി സ്വീകരിക്കുന്നു. രാജാവ് മഹര്‍ഷിയെ നമസ്കരിച്ച് ചോദ്യം ചോദിക്കുന്നു

കഥം ജ്ഞാനമവാപ്നോതി
കഥം മുക്തിര്‍ ഭവിഷ്യതി
വൈരാഗ്യം ച കഥം പ്രാപ്തം
ഏതദ് ബ്രൂഹി മമ പ്രഭോ

(ജ്ഞാനമെങ്ങിനെ കിട്ടീടും
മുക്തിയെങ്ങിനെ വന്നിടും
വൈരാഗ്യപ്രാപ്തിയും ചൊല്ലൂ
നേടുമെങ്ങിനെയെന്‍ പ്രഭോ)

No comments:

Post a Comment