ആട്ടിവിട്ടാലാടാതെന്തു താന്‍ ചെയ്തിടാ-
മാടുമീപ്പാവയുമെന്തറിഞ്ഞീടുന്നു
ആട്ടവിളക്കണഞ്ഞീടുന്ന നേരത്തു
കൂട്ടിനു നീയല്ലാതാരുതാനുള്ളതും
പാട്ടായി, പ്രാണനായ്, ജീവനാധാരമാ-
യീണമായ്, താളമായ്, നീയെന്റെയുള്ളിലായ്
വെട്ടമായേകമാമുണ്മയായ് കാണുമ്പോ-
ളാടുന്നു പീലിവിരിച്ചെന്റെ മാനസം
No comments:
Post a Comment