Friday, 27 March 2015

മയിലാട്ടം

ആട്ടിവിട്ടാലാടാതെന്തു താന്‍ ചെയ്തിടാ-

മാടുമീപ്പാവയുമെന്തറിഞ്ഞീടുന്നു

ആട്ടവിളക്കണഞ്ഞീടുന്ന നേരത്തു

കൂട്ടിനു നീയല്ലാതാരുതാനുള്ളതും

പാട്ടായി, പ്രാണനായ്, ജീവനാധാരമാ-

യീണമായ്, താളമായ്, നീയെന്റെയുള്ളിലായ്

വെട്ടമായേകമാമുണ്മയായ് കാണുമ്പോ-

ളാടുന്നു പീലിവിരിച്ചെന്റെ മാനസം

No comments:

Post a Comment