ആഴിത്തിരയാഴി കാണുന്നുവോ, ചെറു-
ബുദ്ബുദം ഭൂവെന്നു ചൊല്ലാവതോ ?
പാഴ്‌മുളം തണ്ടെന്തേ പാടീടുമോ, സഖേ,
ഗായകന്‍ ചുണ്ടോട് ചേര്‍ക്കാകിലും ?
കാര്‍മുകില്‍ മാനത്തണയുന്നതും പിന്നെ
വര്‍ഷമായ് ഭൂവിലേയ്ക്കെത്തുന്നതും
കാടുകള്‍ മേടുകള്‍ താണ്ടിയതാറായി
ദാഹനീരേകാനൊഴുകുന്നതും
ആഴിയില്‍ സാന്ത്വനം തേടുന്നതും തിര-
യായതുതീരത്തണയുന്നതും
വിസ്മയം തന്നെയിതൊക്കെയൊരുക്കുന്ന-
തെന്തതു കാരുണ്യം തന്നെയല്ലേ?
No comments:
Post a Comment