Sunday, 17 March 2013

തര്‍പ്പണം

നിര്‍ത്താതുള്ളം തപിച്ചും
അതിലുളവാം തന്റെ ദുഖം മറച്ചും
ജീവന്നാധാരമാമൊളി
സകലമനുജര്‍ക്കു നല്‍കിടാനെന്നവണ്ണം
എന്നും കാലേയുണര്‍ന്നും
മൃദുമധുരസ്മേരാന്വിതം തൊട്ടുണര്‍ത്തും
സൂര്യന്നായിന്നു നല്‍കാമിനി
നിറമിഴിനീരതിനാല്‍ തര്‍പ്പണം ഞാന്‍

No comments:

Post a Comment