നേരായുമെന്‍ മിഴിയിലിന്നു തെളിഞ്ഞിടുന്നീ
പാരായതും തവകൃപാബലമെന്നുകാണാന്‍
പോരായെനിക്കു കഴിവെന്നു വരുന്നുവെങ്കില്‍
പോരായ്മ തീര്‍ത്തു തരണേ വരവാണി നീയേ
ഞാനെന്നഹന്ത മനസാം യമുനാജലത്തില്‍
കാണുന്നു കാളിയഫണീന്ദ്രസമാനമായി
നീറുന്ന,തിന്റെ വിഷമാകെ നിറഞ്ഞ ഹൃത്തോ
കേഴുന്നു മാധവ! ഭവാനണയാത്തതെന്തേ ?
No comments:
Post a Comment