Friday, 31 October 2014

വസന്തതിലകം

നേരായുമെന്‍ മിഴിയിലിന്നു തെളിഞ്ഞിടുന്നീ
പാരായതും തവകൃപാബലമെന്നുകാണാന്‍
പോരായെനിക്കു കഴിവെന്നു വരുന്നുവെങ്കില്‍
പോരായ്മ തീര്‍ത്തു തരണേ വരവാണി നീയേ

ഞാനെന്നഹന്ത മനസാം യമുനാജലത്തില്‍

കാണുന്നു കാളിയഫണീന്ദ്രസമാനമായി

നീറുന്ന,തിന്റെ വിഷമാകെ നിറഞ്ഞ ഹൃത്തോ

കേഴുന്നു മാധവ! ഭവാനണയാത്തതെന്തേ ?

No comments:

Post a Comment