Thursday, 23 October 2014

ഉപേന്ദ്രവജ്ര

തുടിച്ചിടും ഹൃത്തടമേറെ നോവാല്‍

പിടച്ചിടും നേരമിതോര്‍ത്തുപോകും

അടങ്ങിടാ മാനസമാഴി പോലേ

പിടിച്ചുകൂട്ടാനെവനും ഞെരുക്കം

* ഒരു സമസ്യാപൂരണം

നിനച്ചിടാതിങ്ങു വരുന്നതെല്ലാം

നിനയ്പു ഞാന്‍ നിന്‍ കൃപയെന്നു കാളീ

മനസ്സിനാനന്ദമണഞ്ഞിടാനാ-

നെനിയ്ക്കു നീ ഭക്തിയുമേക ഭദ്രേ

പതിയ്ക്കുമീവര്‍ഷമിതത്രെയാറായ്

കുതിക്കുമാസാഗരമെത്തുവോളം

നിനയ്ക്കണം പിന്നതു മേഘമാകും

പതിയ്ക്കുമീപൃഥ്വിയിലെത്തിടാനായ്

 

മഴയ്ക്കു, മേഘത്തിനുമേവമാരി-

ന്നൊരുക്കിവെയ്ക്കുന്നിഹ കൌതുകങ്ങള്‍

നമിക്കണം വിശ്വമിതേവമായി-

ട്ടൊരുക്കുമാ വിസ്മയരൂപനേ നാം

തനിക്കു തന്നിഷ്ടമിതെന്നമട്ടില്‍

തനിച്ചു വാഴേണ്ടിടമല്ല ലോകം

തനിക്കു ചേരും ചില കൂട്ടരൊത്തു-

ല്ലസിച്ചു വാഴേണ്ടിടമാണു ലോകം

No comments:

Post a Comment