ചിരിക്കാറുമുണ്ടെന്നും ഞാന്‍ കരയാറുമുണ്ടല്ലോ
ഭ്രാന്തനല്ലെന്നു ഞാന്‍ ചൊല്ലുന്നില്ല
സന്തോഷം പുഞ്ചിരിയായെന്നില്‍ കാണും നീ
ദുഖമെന്‍ കണ്ണുനീരായും കാണും
ഒന്നും മറയ്ക്കാനാറിയാത്ത ഭ്രാന്തന്‍
മണ്ടനിവനെന്നും പറയാമെന്നെ
ഭ്രാന്തുണ്ടെനിയ്ക്കെത്രമേല്‍ നൊന്തിട്ടും
മോഹിച്ചിടുന്നവനല്ലേ ഞാനും
ഭ്രാന്തനെന്നെന്നെ നീ വിളിച്ചീടിലും തെറ്റില്ല
ഞാന്‍ നിഷേധിയ്ക്കയില്ല
കാതോര്‍ത്തിടൊല്ല നീ കേട്ടിടാം മാറ്റൊലി-
യായത് നിന്‍ കാതില്‍ വന്നു വീഴാം
No comments:
Post a Comment