Sunday, 16 November 2014

ഭ്രാന്തന്‍

ചിരിക്കാറുമുണ്ടെന്നും ഞാന്‍ കരയാറുമുണ്ടല്ലോ

ഭ്രാന്തനല്ലെന്നു ഞാന്‍ ചൊല്ലുന്നില്ല

സന്തോഷം പുഞ്ചിരിയായെന്നില്‍ കാണും നീ

ദുഖമെന്‍ കണ്ണുനീരായും കാണും

ഒന്നും മറയ്ക്കാനാറിയാത്ത ഭ്രാന്തന്‍

മണ്ടനിവനെന്നും പറയാമെന്നെ

ഭ്രാന്തുണ്ടെനിയ്ക്കെത്രമേല്‍ നൊന്തിട്ടും

മോഹിച്ചിടുന്നവനല്ലേ ഞാനും

ഭ്രാന്തനെന്നെന്നെ നീ വിളിച്ചീടിലും തെറ്റില്ല

ഞാന്‍ നിഷേധിയ്ക്കയില്ല

കാതോര്‍ത്തിടൊല്ല നീ കേട്ടിടാം മാറ്റൊലി-

യായത് നിന്‍ കാതില്‍ വന്നു വീഴാം

No comments:

Post a Comment